നിസ്കാരം എന്ത്?എന്തിന്?

നിസ്കാരം എന്ത്?എന്തിന്?

              ഇസ്ലാം മതത്തില്‍ സുപ്രധാനമായ ആരാധനകര്‍മ്മമാണ് നിസ്കാരം. ഇസ്ലാം നിലനില്‍ക്കുന്ന പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നിസ്കാരം. പ്രത്യേക രൂപത്തോടെ പ്രത്യേക സമയത്ത് നിര്‍വ്വഹിക്കപ്പെടുന്ന നിസ്കാരം പക്ഷേ, ഉപേക്ഷിച്ചവന് വധശിക്ഷ വരെ നല്‍കാന്‍  ഇസ്ലാമിക നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഒരു മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാണെന്ന് മുഹമ്മദുന്നബി(സ).
                നിസ്കാരം നിലനിര്‍ത്തപ്പെട്ടാല്‍ അത് തിന്മകളും മോശമായ കാര്യങ്ങളും ഉപേക്ഷിക്കുന്നതിന്നു വരെ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിമായ ഒരുവന്ന് ഒരിക്കലും നിസ്കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നിസ്കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന്ന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞു കിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിന്നും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണമെന്നുമാണ് വിധി.
                മുസ്ലിമായ ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ശുദ്ധിയുള്ള എല്ലവര്‍ക്കും നിസ്കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ 7-ാം വയസ്സില്‍ നിസ്കാരം കൊണ്ടു കല്‍പിക്കപ്പെടുകയും 10-ാം വയസ്സില്‍ അതു നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനെ അടിക്കണമെന്ന് മതകീയ ശാസന. ഇസ്ലാം മത്തതിന്റെ മുഖ്യ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ മുമ്പുണ്ടായിരുന്ന പല പ്രവാചകന്മാര്‍ക്കും നിയമമാക്കപ്പെട്ടതില്‍ നിന്നും ഭിന്നമായി പ്രത്യേക രൂപത്തിലും പ്രത്യേക സമയത്തുമാണ് നിസ്കരിക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാം മതം പ്രാപല്യത്തില്‍ വന്നതിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യുടെ 50-ാം വയസ്സില്‍ സംഭവിച്ച രാപ്രയാണത്തിലാണ് അല്ലാഹു ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അല്ലാഹുവിന്റെ പ്രത്യേക മാലാഖ വന്ന് ഒരു പ്രത്യേക വാഹനത്തില്‍ മുഹമ്മദ് നബി(സ)യെ വാനലോകത്തേക്കും അവിടുന്ന് അല്ലാഹുവിന്റെയടുത്തേക്കും ഒറ്റ രാത്രികൊണ്ട് പോയി. ഈ കൂടിക്കാഴ്ചയില്‍ തന്റെ ദൂതന് സമ്മാനമായി നല്‍കിയത് നമസ്കാരം. ആദ്യം അത് 50 സമയത്തായിട്ടാണ് നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് പ്രാവാചകനായ മൂസാ നബി(അ)യെ വഴിയില്‍ വെച്ച് കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 50 റക്അതുള്ള നിസ്കാരം കുറച്ച്തരാന്‍ ആവശ്യപ്പെടുകയും തത്ഫലമായി ആദ്യം 45 ആയും പിന്നീട് 9 തവണകളായി കുറച്ച് അവസാനം അഞ്ച് റക്അത്തായി നിശ്ചയിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് മാലാഖ വന്ന് നിസ്കാരം മുഹമ്മദ് നബി(സ)യെയും അനുയായികളെയും പഠിപ്പിക്കുകയും ചെയ്തു. അത് തലമുറകളായി പിന്തുടരപ്പെടുകയും ചെയ്യുന്നു.
                മുസ്ലിമുകളുടെ പുണ്യഗേഹമായ കഅ്ബാലയത്തിലേക്ക് തിരിഞ്ഞ് നിന്ന് അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നു എന്ന് മനസ്സിലുറപ്പിച്ചു കരുതി നിസ്കാം തുടങ്ങുകയും ചുമലിന് നേരെ ഉയര്‍ത്തി അവ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ കെട്ടുകയും ശേഷം ഓതാന്‍ കല്‍പ്പിക്കപ്പെട്ടത് ഓതുകയും പിന്നെ കുനിയുകയും ശേഷം നേരെ നില്‍ക്കുകയും ശേഷം സാഷ്ടാംഗം നമിക്കുകയും പിന്നെ ഇരുന്നതിന് ശേഷം ഒരു തവണ കൂടി സാഷ്ടാഗം നമിച്ച് എഴുന്നേല്‍ക്കുകയും ചെയ്താല്‍ ഒരു റക്അത്തായി. ഇങ്ങനെ രാണ്ടോ മൂന്നോ നാലോ (അതാതു സമയങ്ങളില്‍ കല്‍പ്പിക്കപ്പെട്ടത് പോലെ) നിസ്കരിച്ചാല്‍ നിര്‍ബന്ധ ബാധ്യതയായ നിസ്കാരത്തില്‍ നിന്ന് മുക്തമാകുന്നു.
                ഇനി നമുക്ക് നിര്‍ബന്ധ നിസ്കാരങ്ങളുടെ അഞ്ച് സമയങ്ങള്‍ നോക്കാം. സൂര്യന്‍ അതിന്റെ മധ്യത്തില്‍ നിന്ന് നീങ്ങുന്ന സമയം മുതല്‍ ഒരു വസ്തുവിന്റെ നിഴല്‍ അതിനോളമാകുന്നത് വരെയാണ് ആദ്യത്തേതിന്റെ സമയം. ഇതിനെ നാം ‘ളുഹര്‍’ എന്ന വിളിക്കുന്നു. ഒരു വസ്തുവിന്റെ നിഴല്‍ അതിനോളമായതു മുതല്‍ സൂര്യനസ്തമിക്കുന്നതു വരെയാണ് രണ്ടാമത്തെ നിസ്കാരത്തിന്റെ സമയം. ഇതിനെ നമുക്ക് ‘അസര്‍’ എന്ന് വിളിക്കും. സൂര്യനസ്തമുക്കുന്നതു മുതല്‍ ചുവന്ന ചക്രവാളം മായുന്നത് വരെയാണ് മൂന്നാമത്തേതിന്റെ സമയം. ഈ നിസ്കാരമാണ് ‘മഗ്രിബ്’എന്നു വിളിക്കുന്നത്. ചുവന്ന ചക്രവാളം അപ്രത്യക്ഷമാകുന്നതു മുതല്‍ ഫജ്ര്‍ വരെയാണ് മൂന്നാമത്തേതിന്റെ സമയം. ‘ഇശാഅ്’ എന്നാണ് ഈ നിസ്കാരത്തിന്റെ പേര്. ഫജ്ര്‍ മുതല്‍ സൂര്യന്‍ ഉദിക്കുന്നതു വരെയാണ് ‘സുബ്ഹ്’ എന്ന അഞ്ചാമത്തെ നിസ്കാരത്തിന്റെ സമയം.
                ഈ അഞ്ചു നിസ്കാരങ്ങളെ നിര്‍വ്വഹിച്ചാല്‍ ഒരു ദിവസത്തെ നിര്‍ബന്ധ ബാധ്യത നിര്‍വ്വഹിച്ചു കഴിഞ്ഞു. ഇനി നിര്‍ബന്ധ നിസ്കാരങ്ങളോട് ഉത്തമമായ (സുന്നത്ത്) നിസ്കാരങ്ങളുമുണ്ട്. ഇതല്ലാതെ പ്രത്യേക സമയത്ത് സുന്നത്തായ പല നിസ്കാരങ്ങളുമുണ്ട്. പെരുന്നാള്‍ ദിവസങ്ങളിലെ സുന്നത് നിസ്കാരവും ഒരു മുസ്ലിം മരിച്ചാലുള്ള നിസ്കാരവും സൂര്യചന്ത്ര ഗ്രഹണമുണ്ടായാലുള്ള നിസ്കാരവും നിര്‍വ്വഹിക്കപ്പെടുന്ന നിസ്കാരങ്ങള്‍ ഇവയില്‍ പെട്ടതാണ്.
                നാം മുമ്പു പറഞ്ഞ ‘ളുഹര്‍’ നിസ്കാരത്തിന് പകരം വെള്ളിയാഴ്ചകളില്‍ ‘ജുമുഅ’ നിസ്കാരം നടക്കപ്പെടുന്നു. പുരുഷന്മാരായ എല്ലാവരും പള്ളിയിലും ഒരുമിച്ച് കൂടി മാത്രം നിര്‍വ്വഹിക്കപ്പെടുന്നതാണ് ഇത്. സാധാരണ നാല് റക്അതുള്ള ‘ളുഹര്‍’ രണ്ട് റക്അത്തായാണ് നിസ്കരിക്കപ്പെടുന്നത്. ‘ജുമുഅ’യില്‍ ഒഴിവാക്കപ്പെടുന്ന രണ്ട് റക്അത്തിന്റെ സ്ഥാനത്ത് അറബി ഭാഷയില്‍ ഒരു ഉത്ബോധന പ്രസംഗം നടത്തല്‍ നിര്‍ബന്ധമാണ്.
                ചെറിയൊരു വീക്ഷണത്തില്‍ നിസ്കാരം ഇസ്ലാം മതത്തിന്റെ മര്‍മ്മപ്രധാനമായ ആരാധന കര്‍മ്മമാണ്. അത് നിര്‍വ്വഹിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്. സര്‍വ്വോപരി, നിസ്കാരം മനുഷ്യ ശരീരത്തിന് ഒരു ഉത്തമ വ്യായാമമാണ്. അമുസ്ലിംകളും ആധുനിക വൈദ്യശാസ്ത്രവും ഇത് ആണയിട്ട് പറഞ്ഞ വാസ്തവവുമാണ്.


ഇസ്‌ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്‌കാരം. ശരീരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന. നമസ്‌കാരം സമയബന്ധിതമായ ആരാധനയാണ്. അത് അതിന്റെ സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണം. നിര്‍ബന്ധ നമസ്‌കാരം അഞ്ചു നേരമാണ്. നിശ്ചിത രൂപത്തില്‍ അംഗശുദ്ധി വരുത്തിയ ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ശുദ്ധിയാക്കിയ ശരീരത്തില്‍ ശുദ്ധിയുള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയുള്ള സ്ഥലത്തുവെച്ചു വേണം നമസ്‌കാരം നിര്‍വഹിക്കാന്‍. നമസ്‌കാരം ഒരു സാമൂഹിക അനുഷ്ഠാനമാണ്. പള്ളിയില്‍ വെച്ച് സംഘടിതമായിട്ടാണത് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴില്‍സ്ഥലത്തോ വഴിയിലോ തങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് നമസ്‌കരിക്കാവുന്നതാണ്. ഓരോ നമസ്‌കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍ നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കയിലെ കഅ്ബഃയെ അഭിമുഖീകരിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നമസ്‌കരിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ മധ്യാഹ്ന നമസ്‌കാരത്തിന്റെ സ്ഥാനത്ത് ജുമുഅഃയാണ് നടത്തുക. ജുമുഅഃ സ്ഥാപിക്കേണ്ടതും തദ്ദേശത്തെ എല്ലാ മുസ്‌ലിംകളും അതില്‍ പങ്കെടുക്കേണ്ടതും സവിശേഷ ബാധ്യതയാണ്. 

വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്‍ഗ ലബ്ദിക്കും ദുര്‍മാര്‍ഗ മുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നില നില്‍ക്കുന്നു. ഇത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍ നിന്നെല്ലാം തടയുകയും ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു ''നമസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്‌കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു'' (29:45). പ്രവാചകന്‍ നമസ്‌കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്: ''നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകികൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ?അതുപോലെ സംശുദ്ധവും സംസ്‌കൃതവുമായിത്തീരുന്നു നമസ്‌കരിക്കുന്നവന്റെ മനസ്സ്.''

മാനുഷികൈക്യത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും പ്രായോഗിക പരിശീലനം കൂടിയാണ് സംഘടിത നമസ്‌കാരം. ഭരണാധികാരിയും ഭരണീയനും ഉള്ളവനും ഇല്ലാത്തവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും എല്ലാം ഒരേ അണിയില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കൊണ്ട്,അല്ലാഹുവിന്റെ ദാസന്‍മാരെന്ന നിലയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മൂര്‍ത്തരൂപത്തില്‍ പ്രകാശിപ്പിച്ചു കൊണ്ടാണത് നിര്‍വഹിക്കപ്പെടുന്നത്. പള്ളിയില്‍ ആദ്യമെത്തുന്നത് ശിപായിയാണെങ്കിലും അയാള്‍ ഒന്നാം നിരയിലെ ഒന്നാമനാകുന്നു. അയാളുടെ ഓഫീസിലെ കലക്ടറോ പ്രധാനമന്ത്രിയോ എത്തുമ്പോള്‍ ആ നിരയില്‍ സ്ഥലമുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം തോള്‍ ചേര്‍ന്നു നില്‍ക്കണം. ഇല്ലെങ്കില്‍ അയാള്‍ തന്റെ ഓഫീസിലെ ശിപായിയുടെ പിന്നണിയില്‍ നിലകൊള്ളണം. അപ്പോള്‍ സാഷ്ടാംഗവേളയില്‍ അദ്ദേഹത്തിന്റെ തല വെക്കുക ശിപായിയുടെ കാലിനടുത്തായിരിക്കും. എല്ലാ ഉച്ചനീചത്വങ്ങളും തിരസ്‌കരിക്കപ്പെടുന്ന ഇടമാണ് പള്ളി. അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സ്ഥലമാണത്. വിശ്വാസികള്‍ക്ക് അവരുടെ ചുറ്റുവട്ടത്തുള്ള സഹവിശ്വാസികളെ ദിവസം അഞ്ചു പ്രാവശ്യം കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്നുവെന്നതാണ് സംഘടിത നമസ്‌കാരത്തിന്റെ മറ്റൊരു സാമൂഹിക മാനം. ഏതെങ്കിലും ഭൌതിക താല്‍പര്യങ്ങളല്ല ഈ ഒത്തുചേരലിന്റെയും കണ്ടുമുട്ടലിന്റെയും പ്രേരകം. അതുകൊണ്ടുതന്നെ അത് നിഷ്‌കളങ്കമാണ്. അതവരില്‍ പരസ്പരം പരിചയവും ധാരണയും സൗഹൃദവും ഐക്യവും സാഹോദര്യവും വളര്‍ത്തുന്നു. ഒരേ നേതാവിന്റെ മുന്നില്‍ അണിനിരക്കുക, അദ്ദേഹത്തിന്റെ അനക്കങ്ങളെയും അടക്കങ്ങളെയും കണിശമായി പിന്തുടരുക, നമസ്‌കാരത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക ഇതൊക്കെ വിശ്വാസികളെ അച്ചടക്കത്തിന്റെ പാഠങ്ങള്‍ ശീലിപ്പിക്കുന്നു. വ്യക്തിപരമായും സാമൂഹികമായും ദൈവത്തിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കുന്നതിനുള്ള പരിശീലനവുമാണത്.

നമസ്‌കാരത്തിന്റെ ഉദ്ദിഷ്ട ഫലങ്ങള്‍ ഉളവാക്കുന്നതിന് അത് ഭക്തിയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. ''അന്ത്യവിചാരണയെ തള്ളിപ്പറയുന്നവനെ നീ കണ്ടുവോ? അനാഥരെ ആട്ടിയകറ്റുന്നവനും അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍. എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്. അവര്‍ ആളുകളെ കാണിക്കുക മാത്രമാകുന്നു. നിസ്സാരമായ ഉപകാരങ്ങള്‍ പോലും അവര്‍ വിലക്കുന്നു''(107:17). യഥാര്‍ഥ നമസ്‌കാരത്തില്‍ നിന്നുളവാകേണ്ടത് പരലോക വിചാരവും സമത്വഭാവനയും സാഹോദര്യ വികാരവും പരോപകാര തല്‍പരതയുമാണെന്നും അതുളവാക്കാത്ത നമസ്‌കാരം കേവലം ജാഡയാണെന്നുമാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.



നമസ്കാരവും ആരോഗ്യവും

ഇസ്ലാമില്‍ നമസ്കാരത്തിന്റെ സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ശാരീരികാരാധനകളില്‍ നമസ്കാരത്തേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സംഭാഷണമാണ് നമസ്കാരം. ഒരവസരം നബി ÷ തന്റെ അനുചരന്മാരോട് ചോദിച്ചു: നിങ്ങളില്‍ ഒരുത്തന്റെ വാതിലിന്നരികെ ശുദ്ധജല സമൃദ്ധമായൊരു നദി ഒഴുകുന്നുണ്ട്. പ്രതിദിനം അഞ്ചുപ്രാവശ്യം അവന്‍ അതില്‍ കുളിക്കുന്നു. എന്നാല്‍ അവന്റെ ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? ഇല്ലെന്നായിരുന്നു സ്വഹാബത്തിന്റെ ഏകസ്വരത്തിലുള്ള മറുപടി. തിരുനബി ÷ പറഞ്ഞു: 'അതാണ് അഞ്ചു സമയത്തെ നമസ്കാരത്തിന്റെ ഉദാഹരണം. അത് മൂലം പാപങ്ങളെ അല്ലാഹു മായ്ച്ച് കളയുന്നതാണ്' (ഹദീസ് ശരീഫ്).

പാപങ്ങള്‍ മനുഷ്യ ഹൃദയത്തിന് പുഴുക്കുത്തുകളുണ്ടാക്കുന്നു. ഓരോ പാപവും ഹൃദയത്തെ കറപിടിപ്പിക്കും. ആ കറകള്‍ തുടച്ച് നീക്കിക്കൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം ഹൃദയം ദുഷിക്കുകയും ദൈവസ്മരണയില്‍ നിന്ന് പാടെ അകലുകയും ചെയ്യും. നമസ്കാരം പാപങ്ങളെ പൊറുപ്പിക്കുവാനുള്ള ഒരുപാധിയാണ്. വന്‍ദോഷങ്ങളല്ലാത്തവ അതുമൂലം പരിഹൃതമാകുമെന്ന് നബിവചനത്തിലുണ്ട്. അപ്പോള്‍ ഇടവിട്ടിടവിട്ട് അനുഷ്ഠിക്കപ്പെടുന്ന നമസ്കാരം ഹൃദയത്തിലേല്‍ക്കുന്ന പാപത്തിന്റെ പാടുകള്‍ ഏതാണ്ടൊക്കെ കഴുകിക്കളയുന്നതാണ്. അതാണ് ഉപരിസൂചിത തിരുവചനത്തിന്റെ താല്‍പര്യം. വന്‍ദോഷങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ തൌബ(പശ്ചാത്താപം) കൂടാതെ കഴിയുകയില്ല. നമ്മുടെ ദേഹത്തില്‍ വെളഞ്ഞീര്‍ പോലുള്ള കറകള്‍ വല്ലതുമുണ്ടെങ്കില്‍ കുളിച്ചത് കൊണ്ട് മാത്രം അത് ശുദ്ധിയാവുകയില്ലല്ലോ. മണ്ണെണ്ണയോ മറ്റോ പുരട്ടി ഇളക്കിക്കളയുക തന്നെ വേണം. അതുപോലെയാണ് വന്‍ദോഷങ്ങള്‍. തൌബ കൂടാതെ ആ മാലിന്യങ്ങള്‍ നീങ്ങുകയില്ല. 
തൌബയില്ലാതെ മരണപ്പെട്ട വന്‍ദോഷിക്കു പൊറുത്തു കൊടുക്കല്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യകാര്യമല്ല. ഒരു പക്ഷേ, അല്ലാഹു പൊറുത്തു കൊടുത്തേക്കാം. ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. എന്നാല്‍ തൌബയില്ലാതെ ഒരു നിലക്കും അല്ലാഹു വന്‍ദോഷം പൊറുക്കില്ലെന്നാണ് മുഅ്തസിലികള്‍ പറയുന്നത്. (ശര്‍ഹുല്‍ അഖാഇദ്)

ബാഹ്യമായി തക്ബീര്‍ കൊണ്ടാരംഭിച്ച് സലാം കൊണ്ടവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളുടെയും കര്‍മങ്ങളുടെയും സമുച്ചയമാണ് നമസ്കാരം. എന്നാല്‍ അതിന്റെ ആന്തരിക വശമാണ് പരമ പ്രധാനം. പ്രപഞ്ചനാഥന്റെ സമക്ഷത്തിലാണ് താന്‍ നില്‍ക്കുന്നത്, അവന്‍ തന്റെ ഹൃദയ വികാരങ്ങളെ നിരീക്ഷിക്കുന്നു എന്നിങ്ങനെയുള്ള ഏകാഗ്രചിന്ത കൂടാതെ നമസ്കാരം ചൈതന്യവത്താവുകയില്ല. മറ്റെല്ലാ ചിന്തകളില്‍ നിന്നും വിമുക്തനായി ഹൃദയത്തെ ദൈവചിന്തയില്‍ ഒതുക്കി നിറുത്തുക എന്ന് ഖുശൂഇ(ഭക്തി)നെ നിര്‍വചിക്കാം. ഈ ഏകാഗ്രചിന്തയുടെ അഭാവത്തില്‍ നമസ്കാരം വെറും ബാഹ്യപ്രകടനമായിത്തീരും. നമസ്കാരത്തിനുള്ളതായി ഖുര്‍ആനും ഹദീസും വിശദീകരിച്ച പുണ്യങ്ങള്‍ സിദ്ധമാവുകയില്ല. അല്ലാഹു പറയുന്നു: എന്നെ സ്മരിക്കുവാന്‍ വേണ്ടി നീ നമസ്കരിക്കുക (ഖുര്‍ആന്‍ 20:14). 

ആത്യന്തിക ദൈവസ്മരണ കൂടാതെ നമസ്കാരത്തിന്റെ ലക്ഷ്യം പ്രാപ്യമല്ലെന്ന് ഈ വിശുദ്ധവാക്യം ധ്വനിപ്പിക്കുന്നുണ്ട്. 'ഏകാഗ്രതയോടുകൂടി നമസ്കരിച്ച സത്യവിശ്വാസികള്‍ വിജയിച്ചു' (ഖുര്‍ആന്‍ 23:1) എന്ന ഖുര്‍ആന്‍ വാക്യം ഈ ആശയത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഏകാഗ്രചിന്തയാണ് നമസ്കാരത്തിന്റെ ഉദ്ദിഷ്ടഫലം ജനിപ്പിക്കുന്ന ഘടകം. ആരോഗ്യപരമായി നമസ്കാരത്തിന്റെ വൈശിഷ്ട്യം വിലയിരുത്തപ്പെടുന്നതും അതുള്‍ക്കൊള്ളുന്ന ഏകാഗ്രതയുടെ അടിസ്ഥാനത്തിലത്രെ. 
ആധുനികരുടെ ദൃഷ്ടിയില്‍ നമസ്കാരം ഒരു പഴഞ്ചന്‍ ആചാരമാണ്. അതോടൊപ്പം അപരിഷ്കൃതവും. പക്ഷെ, നമസ്കാരാദി ധ്യാന കര്‍മങ്ങളുടെ മഹത്ത്വം ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ധ്യാന കര്‍മങ്ങളുടെ അദ്ഭുത ശക്തിയെക്കുറിച്ച് പരീക്ഷണം നടത്തിയ 'ഹാര്‍വേര്‍ഡ്' മെഡിക്കല്‍ സ്കൂളിലെ ഗവേഷണ സംഘത്തെ നയിക്കുന്ന പ്രസിദ്ധ ഹൃദ്രോഗ ചികിത്സാവിദഗ്ദന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്: ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികകളേക്കാള്‍ ഫലപ്രദമാണ്. ദുര്‍ജ്ഞേയമായ ഒന്നുമില്ല. മനുഷ്യശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൌതിക മാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്ര ധ്യാനത്തിന് കഴിവുണ്ട്. അസന്നിഗ്ദമായ വസ്തുതയാണിത്.

ഡോ. ഹെര്‍ബര്‍ട്ട് ബെന്‍സന്റെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പലരും ധ്യാനപരീക്ഷണത്തിന് വിധേയമാവുകയുണ്ടായി. അവര്‍ക്ക് ധ്യാനപരിശീലനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷം ദിവസം രണ്ടുനേരം 20 മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഈ പരീക്ഷണത്തിന് വിധേയമാകുന്നവര്‍ രോഗവിമുക്തിക്ക് വേണ്ടിയോ മാനസികോല്ലാസത്തിന് വേണ്ടിയോ ഏതെങ്കിലും ഔഷധമോ ലഹരി മരുന്നോ കഴിക്കുന്നവരാണെങ്കില്‍ ധ്യാനപരിശീലനം തുടങ്ങുന്നതിന്റെ 15 ദിവസം മുമ്പ് ആ വക മരുന്നുകളെല്ലാം ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 
ഇങ്ങനെയുള്ള ഏകാഗ്ര ധ്യാനത്തിന് ശേഷം-അഥവാ പ്രാര്‍ഥനക്ക് ശേഷം-നടത്തിയ പരീക്ഷണങ്ങളില്‍ അതിന് വിധേയമായവരുടെ രക്തിത്തിലെ 'ലാക്ടേറ്റ്' നില താണിരിക്കുന്നതായി കണ്ടു. ഇതോടെ പ്രശാന്തമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടതായും അവര്‍ പറഞ്ഞു. അകാരണമായ ഭയം, സംഭ്രമം, മനസ്സിന്റെ പിരിമിറുക്കം മുതലായവയാല്‍ അസ്വസ്ഥമാകുന്നവരുടെ രക്തത്തിലെ ലാക്ടേറ്റ് നിലവാരം ഉയര്‍ന്നിരിക്കുമെന്നും ഈ വക രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരുടെ രക്തത്തില്‍ ലാക്ടേറ്റ് അമിതമായി കുത്തിവെച്ചാല്‍ മേല്‍പറഞ്ഞ രോഗലക്ഷണങ്ങളുണ്ടാകുമെന്നും നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. (ലാക്ടേറ്റ് രക്തത്തില്‍ അടിഞ്ഞു കൂടുന്നത് എങ്ങനെയാണെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാംസപേശികള്‍ക്ക് വേണ്ടത്ര പ്രാണവായു വിതരണം ചെയ്യപ്പെടാതെ വരുമ്പോഴാണ് ലാക്ടേറ്റ് രക്തത്തില്‍ വര്‍ദ്ധിക്കുന്നതെന്നാണ് ചില ഗവേഷകരുടെ വിശ്വാസം.)

മേല്‍ പറഞ്ഞ ധ്യാന പരീക്ഷണത്തിന്റെ വിജയം ഏറ്റവും അഭികാമ്യമാകുന്നത് മനഃക്ളേശം മൂലം മരുന്നുകള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കാണെന്ന് തെളിഞ്ഞിരിക്കുന്നു. ഡോ. ബെന്‍സന്റെ ഈ നിയമം മൂന്ന് മാസത്തില്‍ കൂടുതല്‍ പിന്തുടര്‍ന്ന 1950 ആളുകള്‍ക്ക് വിശദമായൊരു പ്രശ്നാവലി അയച്ചുകൊടുത്തു. അമേരിക്കയിലെ മുപ്പതോളം സര്‍വകലാശാലകളില്‍ പഠിക്കുന്നവരായിരുന്നു അവരില്‍ ഭൂരിഭാഗവും. പതിനാലിനും എഴുപതിനും മധ്യേ പ്രായമുള്ള അവരുടെ മറുപടികളുടെ വെളിച്ചത്തിലാണ് ഡോ. ബെന്‍സന്റെ പുതിയ തത്വം ജന്മം കൊണ്ടത്. ഇരുപത്തൊന്ന് മാസത്തെ ധ്യാന പരീശീലന ചികിത്സക്ക് ശേഷം മരിജുവാന, എല്‍.എസ്.ഡി. മുതലായ മയക്കുമരുന്നുകളുടെ അടിമകളായിരുന്നവരില്‍ 95.9 ശതമാനം ആളുകളും പ്രസ്തുത മാരക വസ്തുക്കളുടെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടിയതായി കാണപ്പെട്ടു. 

ഡോ. ബെന്‍സന്റെ ഈ തത്ത്വമനുസരിച്ച് നമസ്കാരത്തിന്റെഇത്തരമൊരു തത്ത്വം ആവിഷ്കരിക്കുവാന്‍ ഡോ. ബെന്‍സനെ പ്രേരിപ്പിച്ചത് തന്നെ ഇസ്ലാമിലെ നമസ്കാരമെന്ന ധ്യാനകര്‍മ്മമാണെന്ന് അനുമാനിക്കുന്നതില്‍ അസാംഗത്യമില്ല. ധ്യാനപരീക്ഷണത്തിന് വിധേയമാകുന്നവര്‍ക്ക് അദ്ദേഹം നല്‍കിയ ചില നിര്‍ദ്ദേശങ്ങളും ധ്യാനത്തിന് അദ്ദേഹം ക്ളിപ്തപ്പെടുത്തിയ നിമിഷങ്ങളും ഈ അനുമാനത്തെ ബലപ്പെടുത്തുന്നു. പ്രതിദിനം 40 മിനിട്ട് ധ്യാനിക്കുവാനാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഇസ്ലാം നിര്‍ബന്ധമാക്കിയ അഞ്ചുസമയത്തെ നമസ്കാരത്തിന് ആകെ വേണ്ടിവരുന്ന സമയമാണ് ഈ 40 മിനുട്ട്. തീരെ ഹ്രസ്വീകരിക്കാതെയും കൂടുതല്‍ ദീര്‍ഘിപ്പിക്കാതെയും അഞ്ചു സമയത്തെ നമസ്കാരത്തിന് ഇത്രയും നിമിഷങ്ങള്‍ വേണ്ടി വരുമെന്ന് ആരും സമ്മതിക്കും. ധ്യാനപരീക്ഷണത്തിന് വിധേയമാകുന്നവര്‍ അതിന്റെ പതിനഞ്ച് ദിവസത്തിന് മുമ്പ് തന്നെ ലഹരിമരുന്നുകളും മാനസികോല്ലാസത്തിനുള്ള ഔഷധങ്ങളും വര്‍ജിക്കണം എന്ന ഡോ. ബെന്‍സന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. 'നിങ്ങള്‍ ലഹരിബാധിതരായ നിലയില്‍ നമസ്കാരത്തെ സമീപിക്കരുത്' (ഖുര്‍ആന്‍ 4:43) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ് ഈ തത്വമെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ? 

വില്യം മുള്‍ട്ടന്‍മാര്‍സ്റിന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ റീഡേഴ്സ് ഡൈജസ്റില്‍ എഴുതുന്നു: ജീവിതത്തിന്റെ നാനാ തുറകളിലും ഏകാഗ്രമായി ചിന്തിക്കാന്‍ കഴിവ് നേടിയവരാണ് മഹാന്മാര്‍. നേതാവോ മഹാനോ ആയ വ്യക്തി താന്‍ നിര്‍വഹിക്കാന്‍ പോകുന്ന ഏക പ്രവൃത്തിയില്‍ ഒരു നിശ്ചിത സമയം മുഴുശ്രദ്ധയും പിടിച്ചുനിറുത്തും. ഈ ഏകാഗ്രചിന്താശേഷി നമ്മില്‍ പലര്‍ക്കും ഇല്ല. പലതരം ചിന്തകളും അസ്വസ്ഥതകളും നമ്മുടെ ഏകാഗ്രതയെ തകര്‍ക്കുന്നു. മനുഷ്യബുദ്ധി ശക്തവും തീവ്രവുമായി കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ അത് കിടയറ്റ ഒരു വജ്രായുധമായിത്തീരും. പരിശീലനത്തിലൂടെ ഈ കഴിവ് നേടാം. പരിശീലനത്തിനും ക്ഷമ വേണം. ചിതറിപ്പോകാതെ ചിന്തയെ ഒരേ ബിന്ദുവില്‍ ശക്തമായി കേന്ദ്രീകരിക്കാന്‍ നിരന്തര യത്നം കൊണ്ടേ കഴിയൂ. കൈയാളാന്‍ കരുതുന്ന വിഷയത്തിലേക്ക് അമ്പതോ നൂറോ തവണ മനസ്സിനെ തുടരെത്തുടരെ തിരിച്ചുവിട്ടാല്‍ ശിഥില ചിന്തകള്‍ അതിന് വഴിമാറിക്കൊടുക്കും. ഉദ്ദേശിക്കുന്ന ഏത് കാര്യത്തിലും ചിന്തയെ യഥേഷ്ടം ഒതുക്കി നിറുത്താന്‍ ഒടുവില്‍ നീ പ്രാപ്തനാകും. 

ഇസ്ലാമിലെ നമസ്കാരം ഏകാഗ്ര ചിന്താശേഷി വളര്‍ത്താന്‍ പര്യാപ്തമാണെന്ന് നമുക്ക് തീര്‍ത്ത് പറയാം. നമസ്കാരത്തില്‍ വ്യാപൃതമാകുന്ന സമയമത്രയും സര്‍വകഴിവും ഉപയോഗിച്ച് മനസ്സിനെ ദൈവത്തില്‍ പിടിച്ചുനിറുത്തുന്ന വ്യക്തിയില്‍ ഏകാഗ്രചിന്താശക്തി വളരുകയും അവന്‍ ഏര്‍പ്പെടുന്ന എല്ലാ സംരംഭങ്ങളിലും അത് വലിയ സഹായകമായി ഭവിക്കയും ചെയ്യുമെന്നതില്‍ സംശയമില്ല. മനസ്സിന്റെയും ശരീരത്തിന്റെയും കൂട്ടായ പ്രയത്നം ചിന്താശൈഥില്യത്തെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് വില്യം മുള്‍ട്ടന്റെ തന്നെ അഭിപ്രായം ഈ ആശയത്തെ കൂടുതല്‍ ദൃഢീകരിക്കുന്നുണ്ട്. മനുഷ്യ മനസ്സിനെ കുറിച്ച് നടത്തിയ പഠനങ്ങള്‍ പലതും നമസ്കാരത്തിന്റെയും പ്രാര്‍ഥനയുടെയും പ്രയോജനം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു.

ന്യൂയോര്‍ക്കിലെ തൊഴില്‍ദാന സംഘടന തൊഴില്‍രഹിതരായ 15321 സ്ത്രീ പുരുഷന്മാരെ മാനസിക പഠനത്തിന് വിധേയരാക്കി. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴിലിലേക്ക് അവരെ തിരിച്ചുവിടുക എന്നതായിരുന്നു ലക്ഷ്യം. ഇതിന് മേല്‍നോട്ടം വഹിച്ച് പദ്ധതി തയ്യാറാക്കാന്‍ നിയുക്തനായ പൊന്‍ട്രിലിങ്ക് എന്ന മനഃശാസ്ത്രഗവേഷകന്‍ ഇങ്ങനെ എഴുതുന്നു: മനുഷ്യജീവിതത്തെ സംബന്ധിച്ച് മതവിശ്വാസത്തിന്റെ പ്രയോജനം എനിക്ക് വേണ്ടത്ര ബോധ്യമായത് ഈ സന്ദര്‍ഭത്തിലാണ്. മതത്തില്‍ വിശ്വസിക്കുകയോ പള്ളിയില്‍ പോവുകയോ ചെയ്യുന്നവര്‍ മതവും ആരാധനയുമില്ലാത്തവരെ അപേക്ഷിച്ച് ശക്തവും ഉത്തമവുമായ വ്യക്തിത്വമുള്ളവരാണെന്ന് ഞാന്‍ കണ്ടു.

ചിലര്‍ പ്രഹസനമായും മറ്റു ചിലര്‍ ശിര്‍ക്കായും മുദ്രയടിച്ച ദിക്റിന്റെ ഹല്‍ഖകളുടെയും മറ്റും ആരോഗ്യവശം ഡോ. ബെന്‍സന്റെ ധ്യാനപരീക്ഷണത്തില്‍ നിന്ന് ഗ്രഹിക്കാം. ഏകാഗ്രധ്യാനത്തിന്റെ പരിധിയില്‍ നിന്ന് പുറത്തല്ല അവ. അല്ലാഹുവിനെ സംഘടിതമായി ധ്യാനിക്കുകയാണല്ലോ അവയുടെ ലക്ഷ്യം. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് അല്ലാഹുവിന്റെ ആരിഫീങ്ങള്‍ പതിവാക്കിയിരുന്നതാണ് ദിക്റുകള്‍. അവയെല്ലാം അല്ലാഹുവിനെ ധ്യാനിക്കലും അവനെ വാഴ്ത്തലുമാകുന്നു. ആത്മിക ഉന്നതിക്ക് പുറമെ ശരീരാരോഗ്യവും മാനസികോത്തേജനവും അതുവഴി സിദ്ധമാകുമെന്ന് ഇപ്പോള്‍ തെളിഞ്ഞുവല്ലോ? ഇത്തരം ആരോഗ്യവശങ്ങള്‍ ദീര്‍ഘദൃക്കുകളായ ആരിഫീങ്ങള്‍ അത്കൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്ന് ആരറിഞ്ഞു?


നിസ്കാരം, സമയം, പേര്
നിസ്കാരം 
 നബി തങ്ങള്‍ പറയുന്നു: "എനിക്കും എന്റെ സമുദായത്തിനും അല്ലാഹു അമ്പത് വഖ്ത് നിസ്കാരം നിര്ബാന്ധമാക്കി. അഞ്ച് ആക്കി ചുരുക്കി നല്കുംു വരെ ഞാന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ പോയിക്കൊണ്ടിരുന്നു.'' സുബ്ഹിന്റെ സമയത്ത് പത്തും ളുഹ്റിന്റെ സമയത്ത് പത്തും ഇങ്ങനെ ഓരോ നിസ്കാരത്തിന്റെയും സമയത്ത് പത്ത് വീതമായിരുന്നു ഫര്ളാെക്കിയത്. ഒമ്പത് പ്രാവശ്യം അല്ലാഹുവിന്റെ അടുത്തുപോയി ഓരോ തവണയും അഞ്ച് വീതം കുറച്ചുനല്കിള. ഹിജ്റയുടെ ഒരു വര്ഷംയ മുമ്പ് ലൈലത്തുല്‍ ഇസ്റാഇലാണ് നിസ്കാരം ഫര്ളാ്ക്കപ്പെട്ടത്. ലൈലത്തുല്‍ ഇസ്റാഇന്റെ പകലിലെ ളുഹ്ര്‍ മുതലാണ് ഫര്ളാ്ക്കപ്പെട്ടത്. കാരണം നിസ്കാരത്തിന്റെ രൂപം ജിബ്രീല്‍ പഠിപ്പിച്ചത് ളുഹ്ര്‍ മുതലായിരുന്നു. ഇസ്ലാമില്‍ ആദ്യമായി പ്രകടമായി നിര്വസഹിക്കപ്പെട്ട നിസ്കാരവും ളുഹ്ര്‍ ആണ്. നിസ്കാരം ഫര്ളാസവുന്നതിന് മുമ്പ് ഹിറായില്‍ വെച്ചുള്ള റസൂലിന്റെ ഇബാദത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ ചിന്തിക്കലും അതിഥി സല്ക്കാചരവും മറ്റുസല്കരര്മിങ്ങളുമായിരുന്നു. ഇബാദത്തിനായി ഹിറാ തെരെഞ്ഞെടുക്കാന്‍ കാരണം കഅ്ബക്ക് നേരെയായിരുന്നു എന്നത് കൊണ്ടാണ്. കഅ്ബയെ എപ്പോഴും കാണാന്‍ റസൂല്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് നമുക്കും റസൂലിനും ഖിയാമുല്ലൈല്‍ നിര്ബഴന്ധമാക്കപ്പെട്ടു. അഞ്ച് വഖ്ത് നിസ്കാരം ഫര്ളാിക്കപ്പെട്ടപ്പോള്‍ ഖിയാമുല്ലൈലിന്റെ നിര്ബഴന്ധബാധ്യത നസ്ഖ് ആക്കപ്പെട്ടു. നിസ്കാരമാണ് ശരീരികമായ ഇബാദത്തുകളില്‍ ഏറ്റവും ഉല്കൃരഷ്ടമായത്. ശേഷം നോമ്പ്, സക്കാത്ത്, ഹജ്ജ് എന്ന ക്രമത്തിലാണ്. നിസ്കാരത്തില്‍ ഏറ്റവും ശ്രേഷ്ഠമായത്: ജുമുഅ, വെള്ളിയാഴ്ചയും അസ്വ്ര്‍, മറ്റു ദിവസങ്ങളിലെ അസ്വ്ര്‍, വെള്ളിയാഴ്ചയിലെ സുബ്ഹ്, മറ്റു ദിവസങ്ങളിലെ സുബ്ഹ്, ഇശാഅ്, ളുഹ്ര്‍, മഗ്രിബ് എന്ന ക്രമത്തിലാണ്. നിസ്കാരം സുബ്ഹ് മുതല്‍ ഇശാഅ് വരെ ക്രമപ്പെടുത്തിയതിന്റെ യുക്തി: ഓരോ നിസ്കാരവും പ്രത്യേക സമയത്ത് നിര്വാഹിക്കപ്പെടണം. മനുഷ്യന്റെ ജനനം, വളര്ച്ചമ, മരണം എന്നിവയുമായി ബന്ധപ്പെട്ടാണ് നിസ്കാരത്തിന് സമയം നിശ്ചയിക്കപ്പെട്ടതെന്ന് ചില പണ്ഡിതന്മാ്ര്‍ പറഞ്ഞിട്ടുണ്ട്. ഗര്ഭത്തില്‍ മനുഷ്യന്റെ വളര്ച്ച്യും പ്രസവവും ഓര്മിാക്കാന്‍ സുബ്ഹ് നിര്ബിന്ധമാക്കി. കാരണം ജനനം സൂര്യോദയം പോലെയും ശേഷമുള്ള വളര്ച്ചല സൂര്യന്‍ ഉദിച്ചുയരുന്നതുപോലെയുമാണ്. യുവത്വം സൂര്യന്‍ മധ്യത്തില്‍ നില്ക്കും പോലെ ആയത് കൊണ്ട് ഇത് ഓര്മിലപ്പിക്കാന്‍ വേണ്ടി ളുഹ്ര്‍ നിര്ബെന്ധമാക്കി. വാര്ദ്ധമക്യം അസ്തമയത്തിന്റെ മുന്നോടിയായത് കൊണ്ട് അത് ഓര്മിിപ്പിക്കാന്‍ അസ്വ്റും മരണം അസ്തമയം പോലെയായത് കൊണ്ട് മരണത്തെ ഓര്മിതപ്പിക്കാന്‍ മഗ്രിബും ശരീരം നശിച്ച് പോകല്‍ സൂര്യന്റെ അടയാളം മാഞ്ഞുപോവുന്നത് പോലെയായത് കൊണ്ട് അത് ഓര്മിബപ്പിക്കാന്‍ ഇശാഉം നിര്ബാന്ധമാക്കി.
റക്അത്തുകളുടെ പ്രത്യേക എണ്ണം:
സുബ്ഹ് രണ്ട് റക്അത്താവാന്‍ കാരണം ഉറക്കിന്റെ മടുപ്പ് അവശേഷിക്കുന്നത് കൊണ്ടാണ്. ളുഹ്റിനും അസ്വ്റിനും നാല് റക്അത്താകാന്‍ കാരണം ആ സമയത്ത് ജനങ്ങള്‍ ഉന്മേശവാന്മാ രായിരിക്കുന്നത് കൊണ്ടാണ്. മഗ്രിബ് മൂന്ന് റക്അത്താവാന്‍ കാരണം അത് പകലിന്റെ വിത്റ് ആണ് എന്നതിലേക്കുള്ള സൂചനയാണ്. ഇശാഅ് നാല് റക്അത്തായത് രാത്രി രണ്ട് ഫര്ള്കതളേയുള്ളൂ എന്നതിന് ഒരു പരിഹാരം എന്ന നിലക്കാണ്. മാത്രമല്ല, അല്ലാഹു മലക്കുകള്‍ അവര്‍ രണ്ട്, മൂന്ന്, നാല് എന്ന രീതിയിലാണ് ചിറക് കൊടുത്തിരിക്കുന്നത്. ഈ ചിറകുമായി അവര്‍ അല്ലാഹുവിന്റെ അടുത്ത് പറന്നെത്തും. മനുഷ്യന്റെ ചിറകെന്നപോലെ അല്ലാഹു നിസ്കാരത്തെയും രണ്ട്, മൂന്ന്, നാല് എന്ന ക്രമത്തില്‍ ചിട്ടപ്പെടുത്തി. നിസ്കാരമെന്ന ചിറകുമായി അവന്‍ അല്ലാഹുവിന്റെയടുത്ത് എത്തും. നിസ്കാരം അഞ്ചാക്കിയതിന്റെ യുക്തി ദുന്യാരവിന്റെ ആണിക്കല്ല് അഞ്ച് പര്വ്വടതങ്ങളാണ്. അതുപോലെ അല്ലാഹു ദീനിന്റെ ആണിക്കല്ലായി അഞ്ചു നിസ്കാരത്തെ തെരെഞ്ഞെടുത്തു. മുഹമ്മദിയ്യാ ഉമ്മത്തിന്റെ സവിശേഷത അഞ്ച് നിസ്കാരവും ഒരുമിച്ചു കൂടിയത് ഈ ഉമ്മത്തിന്റെ പ്രത്യേകതയാണ്. അന്ത്യ പ്രവാചകന്റെ സമുദായത്തിന് പ്രതിഫലം വര്ധിുപ്പിക്കാന്‍ അല്ലാഹു കനിഞ്ഞേകിയതാണ്. ആദം നബി (അ)ക്ക് സുബ്ഹി നിസ്കാരവും ദാവൂദ് നബി (അ)ക്ക് ളുഹ്ര്‍ സുലൈമാന്‍ നബി (അ)ക്ക് അസ്വ്ര്‍, യഅ്ഖൂബ് നബി (അ)ക്ക് മഗ്രിബ്, യൂനുസ് നബി (അ)ക്ക് ഇശാഅ് ഇങ്ങനെയായിരുന്നു ശര്ആ്ക്കപ്പെട്ടതെന്ന് റാഫിഈ ഇമാം ശര്ഹു് മുസ്നദിശ്ശാഫിഇയ്യില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക രൂപത്തലുള്ള നിസ്കാരവും നബി തങ്ങളുടെ പ്രത്യേകതയാണ്. മറ്റു സമുദായത്തിന്റെ നിസ്കാരം നിശ്ചിത സമയങ്ങളിലുള്ള പ്രാര്ത്ഥഫനയായിരിക്കാം. (അല്ബൈ ജൂരി 1/123-125)
നാമകരണത്തിന്റെ യുക്തി 
പകലിന്റെ മധ്യഭാഗത്ത് പ്രകടമായി കാണുന്നതാണ് ളുഹ്ര്‍, അല്ലെങ്കില്‍ ഇസ്ലാമില്‍ ആദ്യമായി വെളിവായ നിസ്കാരമാണ്, അതുമല്ലെങ്കില്‍ ഉച്ചസമയത്ത് നിര്വൈഹിക്കപ്പെടുന്ന നിസ്കാരമാണ് എന്നിവ കാരണമായാണ് ളുഹ്ര്‍ എന്ന പേര് വെച്ചത്. സൂര്യാസ്തമനവുമായി അടുത്തുവന്നത് കൊണ്ടാണ് അസ്വ്ര്‍ എന്ന പേര് വെച്ചത്. വസ്ത്രം പിഴിഞ്ഞതിന് (അസ്വ്ര്‍) ശേഷം വെള്ളം കുറയുന്നത് പോലെ സൂര്യ പ്രകാശം കുറഞ്ഞുവരുന്നസമയത്ത് നിര്വ്ഹിക്കപ്പെടുന്നത് കൊണ്ടാണെന്ന് ഇബ്നുഹജര്‍ (റ) പറഞ്ഞിരിക്കുന്നു. സൂര്യാസ്തമനസമയത്ത് നിര്വ്ഹിക്കപ്പെടുന്നതു കൊണ്ട് മഗ്രിബ് എന്ന് പേരുവെച്ചു. ഇശാഅ് എന്നാല്‍ ഇരുട്ടിന്റെ പ്രാരംഭം എന്നാണ് വിവക്ഷ. ഈ സമയത്ത് നിര്വ്ഹിക്കപ്പെടുന്നത് കൊണ്ട് ഇശാഅ് എന്ന പേര് നല്കിം. സുബ്ഹി എന്നാല്‍ പകലിന്റെ ആരംഭം എന്നാണ് അര്ത്ഥംാ. ആ സമയത്ത് നിര്വനഹിക്കപ്പെടുന്നത് കൊണ്ട് സുബ്ഹ് എന്ന പേര് നല്കി്.



നിസ്കാരത്തിന്റെ ശ്രേഷ്ഠത

നിസ്കാരം നിലനിര്‍ത്തുന്നത് മനുഷ്യന് വ്യക്തിപരമായും സാമൂഹികമായും ഗുണം ചെയ്യുന്നതാണ്. നിസ്കാരം അല്ലാഹുവുമായി ഒരു അഭിമുഖ സംഭാഷണത്തിന് അവസരമൊരുക്കുന്നു. ഇതിനെ പ്രയാണത്തെ മിഅ്റാജ് എന്നാണ് പ്രവാചകന്‍ വിശേഷിപ്പിക്കുന്നത്. അഞ്ച് നേരം നിസ്കരിക്കുന്നവനെ കുളിക്കുന്നവനോടാണ് പ്രവാചകന്‍ ഉപമിച്ചത്. "അഞ്ച് സമയങ്ങളില്‍ നിസ്കരിക്കുന്നത് നിങ്ങളില്‍ ഒരാള്‍ തന്റെ വീട്ടിന്ന് മുമ്പിലൂടെ ഒഴുകുന്ന പുഴയില്‍ നിന്ന് അഞ്ച് നേരം കുളിക്കുന്നതിനുസമാനമാണ്. അപ്പോള്‍ അവന്റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ എന്ന് അനുയായികളോട്  പ്രവാചകന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല. പ്രവാചകന്‍ പറഞ്ഞു: അഞ്ച് നേരങ്ങളിലുള്ള നിസ്കാരം വെളളം അഴുക്കുകളെ കഴുകുന്നത് പോലെ പാപങ്ങളെ കഴുകി കളയുന്നു.'' (ബുഖാരി-528).
ഒരാള്‍ അഞ്ച് നേരം സമയബന്ധിതമായി വൃത്തിയായും ശുദ്ധിയായും നിസ്കരിച്ചാല്‍ അന്ത്യനാളില്‍ ആ നിസ്കാരം അവന് നേര്‍സാക്ഷ്യമായി നില്‍ക്കും. (കിതാബു ജാമിഇല്‍ ഉലൂമി വല്‍ ഹികം-23)
പണ്ഡിതന്മാര്‍ പറയുന്നു: പതിവായി നിസ്കരിക്കുന്നവനെ അല്ലാഹു അഞ്ച്  ഗുണങ്ങള്‍ കൊണ്ട് അനുഗ്രഹിക്കും.ജീവിത പ്രാരാബ്ധവും ഖബറിലെ ശിക്ഷയും ഇല്ലാതാവുക, അന്ത്യനാളില്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക, വലത് കയ്യില്‍ ഏട് നല്‍കപ്പെടുക, മിന്നല്‍ വേഗതയില്‍ സ്വിറാത്ത് പാലം മുറിച്ച് കട്ക്കുക, എന്നിവയാണവ. ( ഇര്‍ഷാദുല്‍ ഇബാദ്:17.സൈനുദ്ദീന്‍ മഖ്ദൂം(റ) )


നിസ്കാരത്തിന്റെ മുന്നൊരുക്കങ്ങള്‍

മനുഷ്യന്‍ അല്ലാഹുവുമായി നേരിട്ട് സന്ധിക്കുന്ന രംഗമാണ് നിസ്കാരം. പ്രപഞ്ച പരിപാലകനും സല്‍ഗുണ സൌന്ദര്യങ്ങളുടെ സ്രോതസ്സുമായ അവനുമായുള്ള സംഭാഷണം വളരെ ലാഘവബുദ്ധ്യാ കാണേണ്ട ഒരു കേവല ചടങ്ങല്ല. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും ചുറ്റുപാടുകളില്‍ നിന്ന് യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രവേശിക്കാനും പാടില്ല. വ്യക്തമായ തയ്യാറെടുപ്പും ശുചീകരണവുമാവശ്യമായ ഒരു മഹത്കര്‍മ്മമാണത്. 

ഹൃദയശുദ്ധീകണത്തിനുള്ള മാര്‍ഗമാണ് നിസ്കാരം. മന:ശുദ്ധി കൈവരണമെങ്കില്‍ ആദ്യം ബാഹ്യമായ അവയവങ്ങള്‍ ശുദ്ധീകരിക്കണം. അകവും പുറവും ശുദ്ധീകരിക്കപ്പെട്ട സമൂഹത്തെയാണിസ്ലാം ഉദ്ദേശിക്കുന്നത്. മനഃശുദ്ധിയില്‍ അമിത ശ്രദ്ധനല്‍കി നഖവും കേശവും അശ്രദ്ധമായി നീണ്ടു വളരാനനുവദിക്കുന്ന അന്ധമായ ആത്മീയതയെ വിവേകശൂന്യതയായാണ് വിലയിരുത്തുന്നത്. 

ശുചീകരണം രണ്ട് രീതിയിലുണ്ട്. ഒന്ന് ശരീരത്തില്‍ തങ്ങിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നു മുക്തമാവല്‍. രണ്ട് അഭൌതിക മാലിന്യങ്ങളില്‍ നിന്ന് ശുചീകരിക്കല്‍. അഭൌതികമെന്നാല്‍ മാലിന്യരൂപത്തില്‍ നമുക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും എന്നാല്‍ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുന്നതുമായ കാര്യങ്ങളാണ്. ദേഹശുദ്ധിയെയോ അംഗശുദ്ധിയെയോ അസാധുവാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് പുന:ശുദ്ധീകരണം ആവശ്യമാവുന്നത്. അംഗശുദ്ധിയുടെ രൂപം ഖുര്‍ആനിലുണ്ട്. "സത്യവിശ്വാസികളെ നിങ്ങള്‍ നിസ്കാരത്തിനു നിന്നാല്‍(ഉദ്ദേശിച്ചാല്‍) മുഖവും കൈകള്‍ മുട്ടുവരെയും കഴുകുക. തലതടവുക. കാലുകള്‍ നെരിയാണിവരെ (കഴുകുക)''(ഖു: 5:6)

മാന്യമായ രീതിയില്‍ ശരീരഭാഗങ്ങള്‍ മറച്ചുകൊണ്േട നിസ്കരിക്കാവൂ. പൂര്‍ണ്ണ നഗ്നത ദൈവപ്രീതി നേടാനുള്ള ഉപാധിയാക്കിയ ബുദ്ധന്മാരിലെ ദിഗമ്പരന്മാരില്‍ നിന്നും വസ്ത്രത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത മറ്റു പല മതസ്ഥരില്‍ നിന്നും ഭിന്നമായി ശരീരത്തിലെ മാന്യമായ ഭാഗങ്ങള്‍ മറച്ചുകൊണ്േട നിസ്കരിക്കാവൂ. അല്ലാഹുവില്‍ നിന്നു മറച്ചുവെക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. മറിച്ച് മനുഷ്യ സംസ്കാരം കാത്തുസൂക്ഷിക്കലാണ്. സ്ത്രീ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരത്തിലെ മുഴുഭാഗവും പുരുഷന്‍ കാല്‍മുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗവും നിര്‍ബന്ധമായും മറക്കണം. പുരുഷന് ചുമല്‍, തല തുടങ്ങി ഒട്ടുമിക്ക ഭാഗങ്ങളും മറക്കലാണ് ഉചിതം.

മക്കയിലെ കഅ്ബക്കഭിമുഖമായി നില്‍ക്കലാണ് നിസ്കരിക്കുന്നവന്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെയും മനസ്സ് ഏക ബിന്ദുവില്‍ കേന്ദ്രീകൃതമാവണമെന്നപോലെ അവരുടെ ശരീരവും ഏക കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കുകയെന്നതായിരിക്കാം ഇതിലടങ്ങിയ രഹസ്യം. ഉരുണ്ട ഭൂമിയുടെ ഉപരിതലത്തില്‍ കഅ്ബക്കഭിമുഖമായി നിസ്കരിക്കാന്‍ നില്‍ക്കുന്ന ഏതൊരാളും തന്റെ നേര്‍രേഖയില്‍ മുന്നോട്ട് സഞ്ചരിച്ചാല്‍ ഒരൊറ്റ ബിന്ദുവിലാണെത്തിച്ചേരുക. തല്‍സ്ഥാനത്ത് ഏതെങ്കിലും ഒരു ദിശയാണതിന് തെരഞ്ഞെടുത്തതെങ്കില്‍-പല മതങ്ങളുമങ്ങനെയാണ് നിശ്ചയിച്ചത്-നേരെ സഞ്ചരിച്ചാല്‍ തുടങ്ങിയടത്തു തന്നെ എത്തിച്ചേരലാവും ഫലം.

സമയക്രമമാണ് നിസ്കാരത്തിന്റെ മറ്റൊരു സവിശേഷത. തോന്നിയ സമയത്ത് അടുക്കും ചിട്ടയുമില്ലാതെ നിര്‍വ്വഹിക്കാവുന്ന പ്രാര്‍ത്ഥനയല്ല നിസ്കരാം. "നിശ്ചയം സമയം നിശ്ചയിക്കപ്പെട്ട നിലയില്‍ സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതാണ് നിസ്കാരം''(ഖു: 4:103). അതിന് നിശ്ചയിക്കപ്പെട്ട സമയവും ഖുര്‍ആനില്‍ തന്നെയുണ്ട്. നീ നിസ്കാരം പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നിര്‍വ്വഹിക്കുക''(ഖു: 11:114)

പകലിന്റെ രണ്ടറ്റമെന്നതുകൊണ്ട് മധ്യാഹ്ന നിസ്കാരവും സായാഹ്ന നിസ്കാരവുമാണുദ്ദേശിക്കപ്പെടുന്നത്. അവയാണല്ലോ പൂര്‍ണമായും പകലിലുള്ളത്. 'സുലഫ്' എന്നത് 'സുല്‍ഫത്'ന്റെ ബഹുവചനമാണ്. ബഹുവചനമാകാന്‍ മൂന്നെണ്ണം വേണമെന്നാണ് ഭാഷാപണ്ഡിതരടെ ഭാഷ്യം. അപ്പോള്‍ രാത്രിയില്‍ മൂന്നും പകലില്‍ രണ്ടും ചേര്‍ത്ത് അഞ്ച് നേരത്തെ നിസ്കാരം സ്ഥാപിതമായി. നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ട് ആദ്യദിവസം ദിവ്യസന്ദേശവാഹകനായ ജിബ്രീല്‍ മാലാഖയാണ് നിസ്കാരത്തിന്റെ സമയം നിര്‍വ്വഹിച്ചുകാണിച്ചത്. പ്രസ്തുത സമയക്രമമാണ് ഇന്നും അനുവര്‍ത്തിച്ചുവരുന്നത്. 

നിസ്കാരത്തിന്റെ സമയക്രമത്തിന് ജീവിതത്തില്‍ ആഴമേറിയ സ്വാധീനമുണ്ട്. ജീവിതത്തില്‍ ഏതൊരു കര്‍മവും പൂര്‍ണമായ കോര്‍വയും ക്രമവുമനുസരിച്ചാണ് അനുഷഠിക്കേണ്ടത്. "സല്‍കര്‍മ്മങ്ങളിലേറ്റവും ശ്രേഷഠം പതിവായി ചെയ്യുന്നതാണ്'' എന്നാണ് നബി(സ്വ) പഠിപ്പിച്ചത്. പതിവ് എന്നത് സമയക്രമത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണല്ലോ. അടുക്കും ചിട്ടയുമില്ലാതെ ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തു തീര്‍ക്കുക എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. നിസ്കാരത്തിന് നിശ്ചയിക്കപ്പെട്ട സമയക്രമം ഏറെ ശ്രദ്ധേയമാണ്. മനുഷ്യ ഹൃദയത്തില്‍ നിന്ന് അല്ലാഹുവെക്കുറിച്ചുള്ള അവബോധം അപ്രത്യക്ഷമാവാനിടയുള്ള സമയങ്ങളാണതിനു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

ഉറക്കത്തിലേക്ക് നീങ്ങുകയും ഉറക്കില്‍ നിന്നുണരുകയും ചെയ്യുന്ന സമയങ്ങളാണ് രണ്ടു നിസ്കാരങ്ങള്‍. പലപ്പോഴും അശ്രദ്ധമായി ഉറങ്ങിപ്പോവാനിടയുള്ള ഈ സമയങ്ങള്‍, നിത്യവും നിശ്ചിത സമയം ശരീരത്തിനാവശ്യമായ ഉറക്ക് രണ്ടാലൊരു സമയത്ത് നീണ്ടുപോയാല്‍ നാം ചെയ്തു തീര്‍ക്കേണ്ട പല പ്രവൃത്തികളുമതുവഴി അലങ്കോലപ്പെടും. മറ്റു രണ്ടു നമസ്കാരങ്ങള്‍ അങ്ങാടികളില്‍ കച്ചവടം ചൂടുപിടിക്കുകയും ജീവിത വ്യവഹാരമേഖലകളില്‍ തിരക്കനുഭവപ്പെടുകയും ചെയ്യുന്ന പ്രദോഷവേളകളാണ്.

ഭൌതിക ചിന്താഗതികളില്‍ ആപതിച്ച് ദൈവചിന്ത വിസ്മരിക്കപ്പെടാനിടയുള്ള സന്ദര്‍ഭമാണിത്. ഉച്ചസമയമാണെങ്കില്‍ തൊഴിലിനെക്കുറിച്ചുള്ള ചിന്തയും കണക്കുകൂട്ടലുകളുമായി മനസ്സിനെ മഥിക്കുന്ന സമയവും. അതിനാല്‍ അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മ്മ എന്തുകൊണ്ടും സന്നിവേശിപ്പിക്കാനര്‍ഹിക്കുന്ന സമയ സന്ദര്‍ഭങ്ങളാണിവയത്രയും. എന്നാല്‍ ജോലിക്ക് ഇവയൊന്നുപോലും തടസ്സമല്ല താനും. ജോലിക്കറിങ്ങും മുമ്പ് പ്രഭാത നിസ്കാരവും ഇടക്ക് ഭക്ഷണ വിശ്രമ വേളകളില്‍ മധ്യാഹ്ന നിസ്കാരവും വിരാമശേഷം ഇതര നിസ്കാരങ്ങളും നിര്‍വഹിക്കാവുന്നതാണ്.



നിസ്കാരവും സംസ്കരണവും

മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലും സാമൂഹിക മേഖലകളിലും നിസ്കാരത്തിന് നിസ്തുല സ്വാധീനമുണ്ട്. സകല തിന്മകളില്‍ നിന്നും സംരക്ഷിച്ച് സമുന്നതമായ സ്വഭാവഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും ഭിന്നതകളും വിദ്വേഷങ്ങളും മറന്ന് സമൂഹത്തെ ഒന്നിപ്പിക്കാനും ഒരു പരിധിവരെ നിസ്കാരം വഴിസാധ്യമാവും.
അല്ലാഹുവുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണല്ലോ നിസ്കാരം. 

മനുഷ്യന്റെ അകവും പുറവും കരുത്തും കര്‍മ്മങ്ങളുമൊരു പോലെ വീക്ഷിക്കുന്ന അല്ലാഹുവിനെ തന്റെ മലിനവും പാപപങ്കിലവുമായ മനസ്സ് കാണിക്കുന്നതില്‍ അല്‍പം അന്തസ്സും അഭിമാനവുമുള്ള ആര്‍ക്കും നേരിയ മന:പ്രയാസമെങ്കിലും ഉണ്ടാവും. അനുസരണ കാണിച്ച ഒരടിമക്ക് തന്റെ യജമാനനോട് സന്ധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമാണനുഭവപ്പെടുകയെങ്കില്‍ അനുസരണക്കേടും തിന്മയും ചെയ്ത ഒരടിമക്ക് ഉടമയെ സന്ധിക്കുന്നതില്‍ ഭയവും ജാള്യതയുമായുമാണുണ്ടാവുക. 

ദിനംപ്രതി അഞ്ചുനേരം അല്ലാഹുവുമായി അഭിമുഖീകരിക്കണമെന്നോര്‍മ്മയുള്ള ഒരാള്‍ പരമാവധി തെറ്റുകുറ്റങ്ങളില്‍ നിന്നകന്ന് നില്‍ക്കാനാണ് ശ്രമിക്കുക. അതാണല്ലോ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്: "നിശ്ചയം നിസ്കാരം തിന്മകളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും പിന്തിരിപ്പിക്കും''(ഖു: 29:45).
മന:സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്താനാവുകയെന്നതാണ് നിസ്കാരത്തിന്റെ മറ്റൊരു സവിശേഷ ഗുണം. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് ജീവിതത്തിന്റെ ഉപരിമേഖലകളെ സ്വര്‍ഗസമാനമാക്കിമാറ്റാന്‍ കഴിഞ്ഞിട്ടുണ്െടങ്കിലും, അവക്കു പിന്നില്‍ നെട്ടോട്ടമോടിയ മനുഷ്യന് അസ്വസ്ഥതയും അസമാധാനവുമാണതു സമ്മാനിച്ചത്. 

സകലവിധ സൌകര്യങ്ങള്‍ക്കും മധ്യേ അസ്വസ്ഥ ചിത്തനായി ആത്മഹുതിയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ഹതഭാഗ്യന്മാരുടെ ദയനീയ ചിത്രമാണ് പാശ്ചാത്യലോകത്ത് കാണാന്‍ സാധിക്കുന്നത്. ഭൌതിക ജീവിതത്തിലൂടെയുള്ള വിഹാരത്തിലൂടെ മാത്രം മന:സമാധാനം നേടാന്‍ സാധ്യമല്ല. ഹൃദയത്തെ ഒരാത്മീയ ബിന്ദുവുമായി ബന്ധിപ്പിക്കുമ്പോഴേ അതിന്റെ സന്തുലിതത്വം കാത്തുസൂക്ഷിക്കാനാവൂ. പ്രാര്‍ത്ഥനകളും ധ്യാനങ്ങളുമാണ് മനസ്സമാധാനത്തിനുള്ള ഏകപോംവഴിയെന്ന വസ്തുത പാശ്ചാത്യലോകമിന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഖുര്‍ആനും ഇതു തന്നെയാണ് വെളിപ്പെടുത്തിയത്. "അറിയുക ദൈവസ്മരണകൊണ്േട മനസ്സമാധാനം സാധ്യമാവൂ'' ദൈവസ്മരണയുടെ ഏറ്റവും ഉല്‍കൃഷ്ടമായ രീതിയാണ് നിസ്കാരം. 

മനുഷ്യ മനസ്സിന്റെ ഉദാത്ത ഗുണങ്ങളായ ഏകാഗ്രത, ഹൃദയ സാന്നിധ്യം, ഭയഭക്തി, വിനയം, അനുസരണശീലം തുടങ്ങി മത ജാതികള്‍ക്കപ്പുറം മനുഷ്യന്റെ മഹത്വമളക്കാനുതകുന്ന സ്വഭാവങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ നിസ്കരാത്തിന് വളരെ വലിയ സ്വാധീനമുണ്ട്. 
ഇതിനു പുറമെ ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കാവശ്യമായ പരസ്പര സാഹോദര്യം, സമഭാവന, അച്ചടക്കശീലം, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളും നിസ്കാരത്തിലടങ്ങിയിട്ടുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നതിനെക്കാള്‍ എത്രയോ മടങ്ങ് ശ്രേഷ്ഠമായ സംഘം ചേര്‍ന്നുള്ള നിസ്കാരം ഒരു സാമൂഹിക ബാധ്യത കൂടിയാണ്. അഥവാ ഒഴികഴിവുകളുണ്െടങ്കില്‍ ഓരോ വ്യക്തിക്കും തനിയെ നിസ്കരിക്കാമെങ്കിലും ഒരു പ്രദേശത്ത് ഏതെങ്കിലുമൊരു സ്ഥലത്ത് സംഘം ചേര്‍ന്നുള്ള നിസ്കാരം നടന്നിട്ടില്ലെങ്കില്‍ മുഴുവന്‍ പ്രദേശവാസികളുമതിനുത്തരവാദികളാണ്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ വെച്ചു നടത്തപ്പെടുന്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കല്‍ ഏതൊരാളുടെ മേലും നിര്‍ബന്ധമാണ്.

ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്കും യോഗങ്ങള്‍ക്കും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ദിനേന അഞ്ചുനേരവും പള്ളിയില്‍ വെച്ചു കണ്ടുമുട്ടുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കെലെങ്കിലും ഒത്തുചേരുന്ന വ്യക്തികള്‍ക്കിടയില്‍ ഈ സംഗമം ക്രിയാത്മകമായുപയോഗിച്ചാല്‍ എത്ര വലിയ ഭദ്രതയും കെട്ടുറപ്പുമാണ് സംജാതമാകുക.
ലോക സംസ്കാരത്തിന് ഇസ്ലാം കല്‍പിക്കുന്ന ഏറ്റവും വലിയ സംഭാവനയായ സാഹോദര്യസങ്കല്‍പം രൂപപ്പെടുത്തുന്ന രീതിയിലാണ് നിസ്കാരത്തിനു വേണ്ടി ആളുകള്‍ അണിനിരക്കുന്നത്. കറുത്തവനും വെളുത്തവനും സമ്പന്നനും ദരിദ്രനും ദൈവസവിധത്തില്‍ സമന്മാരാണെന്ന ആശയം ഊട്ടിയുറപ്പിക്കുന്ന മട്ടില്‍ എല്ലാവരും മടമ്പോടു മടമ്പുചേര്‍ത്ത് അണിനിരക്കുന്ന രംഗം ഏറെ ആകര്‍ഷകവും മാനുഷികമുഖം സ്ഫുരിച്ചുനില്‍ക്കുന്നതുമാണ്.

സാമൂഹിക ഭദ്രതക്കേറെ അനിവാര്യമായ ഘടകങ്ങളാണ് അച്ചടക്കബോധവും അനുസരണശീലവും. ലോകചരിത്രത്തില്‍ അത്ഭുതകരമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനായത് പരിപക്വമായ ഒരു നേതൃത്വത്തിന്റെയും അനുസരണശീലരായ അനുയായികളുടെയും അവസരോചിതമായ നീക്കങ്ങളിലൂടെയാണ്. ആത്മീയമായ ഒരു നേതൃത്വത്തിന്റെയും അനുസരണശീലരായ അനുയായികളുടെയും സാന്നിധ്യമാണ് സംഘം ചേര്‍ന്നുള്ള നിസ്കാരത്തിലൂടെ ദൃശ്യമാവുന്നത്. 
ഒരു പട്ടാള ക്യാമ്പില്‍ സൈനികര്‍ക്ക് അഭ്യാസമുറകളെക്കാള്‍ വളരെയേറെ ചിട്ടയും ജാഗ്രതയുമുള്ള നീക്കങ്ങളാണ് നിസ്കാര വേളയില്‍ നേതൃത്വവും അനുയായികളും തമ്മിലുള്ള താളപ്പൊരുത്തത്തിലൂടെ സംജാതമാവുന്നത്. അതുകൊണ്ട് തന്നെയാണ് പടക്കളത്തില്‍ വെച്ച് നിസ്കരിക്കുന്നത് കണ്ട് മുസ്ലിംകള്‍, വളരെ നിഗൂഢമായ ഏന്തോ പരിശീലന മുറകളിലാണെന്ന് റോമന്‍ സൈനികര്‍ വിലയിരുത്തിയത്.

മുഹമ്മദ്(സ)

നബി (സ) ഇഷ്ടപ്പെട്ടതും ഒഴിവാക്കിയതും
 1)   (കറിയില്‍ പൊതിര്‍ത്തിയ പത്തിരി), 2) കട്ടിത്തൈരും കാരക്കയും നെയ്യും കൂട്ടിയുണ്ടാക്കിയ ഒരിനം ഭക്ഷണം (ൃക്ളശ്ളിങ), 3) ചുരങ്ങ, 4) തേന്‍, 5) ഹല്‍വാ, 6) കൊറുക്, 7) മുതുകിറച്ചിയും വാരിയിറച്ചിയും, 9) ആടിന്റെ കഴുത്തിലെ മാംസം (ഥബ്റാനി).
ഒഴിവാക്കിയിരുന്നവ:
 വായ വാസനിക്കുന്നതിനാല്‍ വെള്ളുള്ളി,  മനപ്പാടന്‍ (ഏൂ™ീര - ഉള്ളി പോലെ ദുര്‍ഗന്ധമുള്ള ഒരു ചെടി), വലിയ ഉള്ളി എന്നിവ കഴിച്ചിരുന്നില്ലെന്ന് കാണാം (ഥബ്റാനി).
 ബദാം പൊടി ( ഞള്‍പ്പറഏ ന്‍ഷള്‍ിക്കട) കൊണ്ടുവന്നപ്പോള്‍ ഇത് സുഖലോലപരുടെ പാനീയമാണെന്ന് പറഞ്ഞ് ഒഴിവാക്കി (ഇബ്നുസഅ്ദ്, സുബുല്‍ 7:338).
എ ആട്ടിറച്ചിയില്‍ നിന്ന് 7 ഭാഗങ്ങള്‍ ഇഷ്ടമില്ലായിരുന്നുവെന്ന് പല ഹദീസുകളിലും വന്നിട്ടുണ്ട്. 1) പിത്തകോശം (കൈപ് സഞ്ചി), 2) മൂത്രകോശം, 3) ഗര്‍ഭാശയം, 4) ലിംഗഭാഗം, 5) വൃഷ്ണഭാഗം, 6) പിണ്ഡഭാഗം, 7) രക്തം (ഥബ്റാനി).
 കിഡ്നിയും അനിഷ്ടകരമായിരുന്നു (ഇബ്നുസഅ്ദ്).
 ശവം തിന്നുന്ന പക്ഷിമൃഗാദിയുടെ മാംസം വെറുത്തിരുന്നു (സുബുല്‍ 7:338).










                                നബിയുടെ ഉറക്കം
ഇരുട്ടുള്ള വീട്ടില്‍ വിളക്ക് കത്തിച്ച ശേഷമേ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
 വലിയ അശുദ്ധിയുണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുളൂഅ് എടുക്കുകയും ചെയ്യുമായിരുന്നു (ബുഖാരി).
 ഉറങ്ങാനുദ്ദേശിച്ചാല്‍ വുളൂഅ് ചെയ്യുമായിരുന്നു (ഇബ്നുമാജ).
 കിടന്നാല്‍ രണ്ട് കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അഞ്ജനക്കല്ലു കൊണ്ടുള്ള സുറുമ ഇടാറുണ്ടായിരുന്നു (അഹ്മദ്, ഇബ്നുമാജ).
 തങ്ങള്ക്ക്റ ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു (സുബുല്‍ 393).
 വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു പതിവ് (അഹ്മദ്, അബൂദാവൂദ്).
എ മലര്ന്ന്  കിടന്ന് ഒരു കാല്‍ മറ്റേ കാലില്‍ വെച്ചതായും ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുര്മുലദി, നസാഈ, മാലിക്, അഹ്മദ്).
എ കമിഴ്ന്നുകിടന്നിരുന്ന ഒരാളെ കാല്‍ കൊണ്ട് തട്ടിയുണര്ത്തു്കയും നരകത്തിലെ കിടത്തമാണിതെന്ന് പറയുകയും ചെയ്തു (ബുഖാരി).
 ഇശാഇന്റെ മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല (അഹ്മദ്).
 കൂര്ക്കം വലി കേട്ട്, അവിടന്ന് ഉറങ്ങിയതായി ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള്‍ വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി).
എ സൂറത്തുസ്സജ്ദയും സൂറതു തബാറകയും ഓതിയേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ (അഹ്മദ്, തുര്മുിദി).
എ ഉറങ്ങാന്‍ കിടന്നാല്‍ ഫലഖ്, നാസ്, ഇഖ്ലാസ്വ് എന്നീ സൂറത്തുകള്‍ ഓരോ  പ്രാവശ്യം ഓതി, രണ്ടു കൈയിലും ഊതിയിട്ട്  തല മുതല്‍ ശരീരത്തിലെ മുന്ഭാ്ഗം തടവുമായിരുന്നു (ബുഖാരി, മുസ്ലിം, മാലിക്, അഹ്മദ്, അബൂദാവൂദ്, തുര്മു്ദി).
 ഉറങ്ങുമ്പോള്‍ വലതുകൈ വലത്തെ കവിളിന്താംഴെ വെക്കാറുണ്ടായിരുന്നു (അഹ്മദ്, ബുഖാരി, അബൂദാവൂദ്, തുര്മുകദി).
 ഖിബ്ലക്ക് തിരിഞ്ഞായിരുന്നു തങ്ങളുടെ ഉറക്കം (സുബുല്‍ 7:397)
 സുമര്‍, ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ നേരത്ത്ഓതാറുണ്ടായിരുന്നു (തുര്മുവദി).
 ഹദീദ്, ഹശ്ര്‍, സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅ്ലാ എന്നീ 6 സൂറകളും ഓതിയിട്ടല്ലാതെ ഉറങ്ങിയിരുന്നില്ല (അഹ്മദ്, അബൂദാവൂദ്, തുര്മുടദി, നസാഈ).
 സൂറത്തുല്കാുഫിറൂന ഓതിയിട്ടേ കിടക്കാറുണ്ടായിരുന്നുള്ളൂ (ഥബ്റാനി).
 കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യണമെന്ന് തങ്ങള്‍ കല്പി്ച്ചിരുന്നു (തുര്മുിദി). പാത്രം മൂടിവെക്കണമെന്നും കാണാം (തുര്മുരദി).








ശരീരപ്രകൃതി
നബിയുടെ കവിള്‍, മൂക്ക്, പുറം, വായ, പല്ല്, ഉമിനീരിന്റെ സുഗന്ധം
•  നേരിയതും നീണ്ടതും മധ്യഭാഗം ഉയര്‍ന്നതുമായിരുന്നു അവിടത്തെ മൂക്ക് (തുര്‍മുദി, ശര്‍ഹുശ്ശമാഇല്‍ 1:44).
•   അവിടത്തെ കവിളുകള്‍ ഉയര്‍ന്നതോ മുഴച്ചുനില്‍ക്കുന്നതോ ആയിരുന്നില്ല. പ്രത്യുത മാംസം കുറഞ്ഞ് തൊലി നേര്‍ത്തതും വെളുത്തതുമായിരുന്നു.
വായ, പല്ല്, ഉമിനീരിന്റെ സുഗന്ധം:
•   നബി (സ) യുടെ പല്ലുകള്‍ ചെപ്പിലടക്കപ്പെട്ട മുത്ത് പോലെയായിരുന്നുവെന്ന് ഇമാം ബൂസ്വീരി(റ) ബുര്‍ദയില്‍ പറയുന്നുണ്ട്.
•             തിളങ്ങുന്ന, വെളുത്ത, മൂര്‍ച്ചയുള്ള പല്ലുകളായിരുന്നു നബി (സ) യുടേത് (തുര്‍മുദി, ശറഹുശ്ശമാഇല്‍ 1:45).
•             അവിടുന്ന് വായ വിശാലതയുള്ളവരായിരുന്നു (മുസ്ലിം-കിതാബുല്‍ഫളാഇല്‍, മുസ്നദ് അഹ്മദ് 5:97).
•             അനസ്(റ) പറയുന്നു: അവിടത്തേക്കാള്‍ സുഗന്ധമുള്ളതായി ഞാനൊരു വായയും വാസനിച്ചിട്ടില്ല (ഥബഖാതുബ്നു സഅ്ദ് 1:123).
•   നബി (സ) തങ്ങള്‍ ഒരു ബക്കറ്റില്‍ തുപ്പി. അത് ഒരു കിണറ്റിലേക്ക് ഒഴിച്ചപ്പോള്‍ അതില്‍ കസ്തൂരിയുടെ ഗന്ധം വ്യാപിച്ചു (മുസ്നദ് അഹ്മദ് 4:316, ഇബ്നുമാജ-കിതാബുത്ത്വഹാറ).
•    അനസ്(റ) പറയുന്നു: നബി (സ) ഞങ്ങളുടെ കിണറ്റില്‍ തുപ്പി. അതിനു ശേഷം ആ കിണറ്റിലെ വെള്ളത്തേക്കാള്‍ രുചികരമായി മറ്റൊരു കിണര്‍ മദീനയിലുണ്ടായിരുന്നില്ല (അബൂനഈം, ഖസ്വാഇസ്വുല്‍കുബ്റാ 1:153).
•   ഉത്ബതുബ്നുഫര്‍ഖദ്(റ) പറയുന്നു: നബി (സ) തന്റെ കൈയില്‍ തുപ്പി എന്റെ ശരീരത്തില്‍ തടവി. അപ്പോള്‍ ഞാന്‍ ജനങ്ങളില്‍ ഏറ്റവും സുഗന്ധമുള്ളവനായി (ബുഖാരി,ഥബ്റാനി, മജ്മഉസ്സവാഇദ് 8:282).
•             ദാഹിച്ചുവലഞ്ഞ ഹസന്‍(റ)വിന് നബി (സ) തന്റെ ഉമിനീര് നല്‍കി. അപ്പോള്‍ അദ്ദേഹത്തിന് ദാഹശമനമുണ്ടായി (ഇബ്നുഅസാകിര്‍, ഖസ്വാഇസ്വുല്‍കുബ്റാ 1:155).
കഴുത്ത്, തോള്‍:
• അവിടത്തെ കഴുത്ത് നീണ്ടതും വെള്ളി പോലെ തെളിഞ്ഞതുമായിരുന്നു (തുര്‍മുദി).
•    അവ വെള്ളിക്കിണ്ടി പോലെ ആയിരുന്നുവെന്ന് ഉമര്‍(റ) പറയുന്നുണ്ട് (തഹ്ദീദുബ്നു അസാകിര്‍ 1:317).
•  നബി (സ) യുടെ ഇരുതോളുകള്‍ നീളമുള്ളതായിരുന്നു (ബുഖാരി, മുസ്ലിം, തുര്‍മുദി).
•     അവിടത്തെ തോള്‍ എനിക്ക് ചന്ദ്രനെപ്പോലെ തോന്നിയെന്ന് അനസ്(റ) പ്രസ്താവിച്ചു (അബുല്‍ഹസന്‍).




നബിയുടെ താടിയും മുടിയും
•   അവിടത്തെ താടി സമൃദ്ധവും കറുത്തതുമായിരുന്നു.
•  സമൃദ്ധമായ വട്ടത്താടിയായിരുന്നു അവിടത്തേത് (തുര്‍മുദി).
നബി (സ)  മുടി കറുപ്പിച്ചിരുന്നില്ല:
•   നബി (സ) യുടെ മുന്‍ഭാഗത്തെ വെളുപ്പും താടിയിലെ കറുപ്പും കൂടിച്ചേരുമായിരുന്നു. എണ്ണ തേച്ചാല്‍ അത് ഗുപ്തമാകും; ഇല്ലെങ്കില്‍ വ്യക്തമാകും (മുസ്ലിം).
• ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിരോമം പ്രത്യക്ഷമായതായിരുന്നു. അതിന്റെ ഇരുപാര്‍ശ്വങ്ങള്‍ മുത്തുപോലെ വെളുത്തതായിരുന്നു.
•   അവിടത്തെ ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിക്ക് നര ബാധിച്ചിരുന്നു (ബുഖാരി).
•   തലയിലും മുടിയിലും പതിനേഴോ പതിനെട്ടോ വെളുത്ത മുടിയേ ഉണ്ടായിരുന്നുള്ളൂ എന്ന് അനസ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
•    ഖാലിദ്(റ) തന്റെ പടത്തൊപ്പിക്കുള്ളില്‍ നബി (സ) യുടെ മുടി വെച്ചതിനു ശേഷം ഒരൊറ്റ യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല (സഈദുബ്നു മന്‍സ്വൂര്‍).
•    താടിരോമവും തലമുടിയും നല്ലവണ്ണം കറുത്തതായിരുന്നു.
•   ഉസ്മാനുബ്നുഅബ്ദില്ലാഹ്(റ) പറയുന്നു: എന്റെ ബന്ധുക്കള്‍ ഉമ്മസലമ(റ)യുടെ അടുത്തേക്ക് ഒരു വെള്ളപ്പാത്രവുമായി എന്നെ അയച്ചു. അപ്പോള്‍ ഉമ്മുസലമ(റ) നബി (സ) യുടെ മുടിയുള്ള ഒരു വെള്ളപ്പാത്രം കൊണ്ടുവന്നു. ഞാനാ മുടി ചെമന്നതായി കണ്ടു (ബുഖാരി 4:33).
•   നാല് പ്രാവശ്യമേ അവിടന്ന് തല മുണ്ഡനം ചെയ്തിട്ടുള്ളൂ (ഇബ്നുഖയ്യിം, സാദുല്‍മആദ്
നബിയുടെ നെഞ്ച്, വയറ്:
• അവിടത്തെ വയറും നെഞ്ചും സമമായിരുന്നു. വയറുന്തിയതായിരുന്നില്ല. നെഞ്ച് വിശാലമായിരുന്നു. വയറിന് മൂന്ന് ചുരുളുണ്ടായിരുന്നു. ഒന്ന് അരയുടുപ്പില്‍ മറയും. മറ്റു രണ്ടെണ്ണം പ്രത്യക്ഷമാകും (സുബുല്‍ഹുദാ വര്‍റശാദ് 2:76).
•             നബി (സ) യുടെ കഴുത്തിന്റെ അടിഭാഗം മുതല്‍ പൊക്കിള്‍ വരെ നേരിയ മുടിയുണ്ടായിരുന്നു. മുലകളില്‍ മുടിയുണ്ടായിരുന്നില്ല (സുബുല്‍ 2:77, ഥബഖാതുബ്നു സഅ്ദ് 1:410).
•             അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: അവിടത്തെ ഊര വെളുത്തതായിരുന്നു (താരീഖുബ്നു അസാകിര്‍ 1:319).
നെഞ്ച് പിളര്‍ക്കപ്പെട്ടത്:
• നബി (സ) യുടെ നെഞ്ച് പിളര്‍ക്കല്‍ നാല് പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
• 1) ചെറുപ്പകാലത്ത് ബനൂസഅ്ദ് ഗോത്രമൊന്നിച്ച് താമസിക്കവെ  നബി (സ) യും സഹോദരനും (ളംറത്ത്) ആട് മേക്കാന്‍ പോയപ്പോള്‍ പക്ഷിരൂപത്തില്‍ രണ്ട് മലക്കുകള്‍ വന്ന് നെഞ്ച് പിളര്‍ത്തി മഞ്ഞുവെള്ളം കൊണ്ടും തണുത്ത വെള്ളം കൊണ്ടും കഴുകി തല്‍സ്ഥാനം തുന്നിച്ചേര്‍ത്തു (ഹാകിം, ദാരിമി, അഹ്മദ്).
•  2) 12-ാം വയസ്സില്‍. നബി (സ) ഒരു മരുഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ ഹൃദയം കീറി അതില്‍ അനുഗ്രഹവും കാരുണ്യവും നിറച്ചു (ഇമാം അഹ്മദ്).
•      3) പ്രവാചക നിയോഗ സമയത്ത് നെഞ്ച് കീറി സംസം കൊണ്ട് കഴുകി (അബൂദാവൂദ് ത്വയാലിസി, ബൈഹഖി-ദലാഇലുന്നുബുവ്വ 171).
•       4) ആകാശാരോഹണത്തിന്റെ (ഇസ്റാഅ്) രാവില്‍ (മുസ്ലിം-കിതാബുല്‍ ഇസ്രാഅ്, മുസ്നദ് അഹ്മദ് 4:208).
• ഈ സമയത്ത് നബി (സ) ക്ക് വേദന അനുഭവപ്പെട്ടിരുന്നുവെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്.
• പിളര്‍ക്കല്‍ ആയുധം മുഖേനയായിരുന്നു എന്നാണ് പ്രബലപക്ഷം. 



മുഹമ്മദ് നബിയുടെ പുറം; നുബുവ്വത്തിന്റെ അടയാളം:
•  അവിടത്തെ പുറം വെള്ളിക്കട്ടിയെപ്പോലെയായിരുന്നു (മുസ്നദ് അഹ്മദ് 5:380).
• അവിടത്തെ പുറത്തെ നുബുവ്വത്തിന്റെ അടയാളത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. 1) സാഇബുബ്നു യസീദ്(റ)വിന്റെ ഹദീസില്‍ അത് മണിയറയില്‍ തൂക്കിയിടുന്ന വിരിയിലെ ബട്ടണ്‍ പോലെയായിരുന്നുവെന്ന് കാണാം(ബുഖാരി, മുസ്ലിം). 2) മുഷ്ടിയെപ്പോലെയായിരുന്നു (മുസ്ലിം). 3) പ്രാവിന്റെ മുട്ട പോലെയായിരുന്നു (മുസ്ലിം, ബൈഹഖി). 4) ഉമര്‍(റ)വിന്റെ ഹദീസില്‍ 'ഒരുമിച്ചുകൂടിയ മുടി പോലെയായിരുന്നു') (അഹ്മദ്, തുര്‍മുദി, ഹാകിം). 5) അത് തള്ളി നില്‍ക്കുന്ന ഇറച്ചിക്കഷ്ണമായിരുന്നു. 6) തോക്കിന്റെ തിര പോലെയായിരുന്നു. 7) ആപ്പിള്‍ പോലെയായിരുന്നു. 8) കൊമ്പുവെച്ച അടയാളം പോലെയായിരുന്നു. (മ്പിŽൃ‘ുബ്ളഭറഏ ™ിഗഇƒര) 9) മഞ്ഞയും കറുപ്പും ചേര്‍ന്ന മറുക് പോലെയായിരുന്നു. (കി™ൃത്തക്കേŸറഏ ത്ഭഋഏ †ു™ൃക്കസ്സിഖ അഏഛള്‍ിക്കട ‡ലƒക്കžര) 10) തിളങ്ങുന്ന വസ്തു പോലെയായിരുന്നു. 11) പ്രാവിന്റെ കാഷ്ഠം പോലെയായിരുന്നു.  12) ആഇശ(റ) പറയുന്നു: കറുപ്പ് ചേര്‍ന്ന ചെറിയ അത്തിക്കായ പോലെയായിരുന്നു. സീല്‍ ചെയ്യപ്പെടുന്ന വസ്തു പോലെയായിരുന്നു.(സുബുല്‍ 2:63-68)
• നുബുവ്വത്തിന്റെ അടയാളം വലത്തെ തോളെല്ലിന്റെ അടുത്തായിരുന്നു (മുസ്ലിം).
• പിശാചിന്റെ ദുര്‍വിചാരങ്ങളില്‍ നിന്നൊരു സംരക്ഷണമാണ് അതിന്റെ പിന്നിലെ യുക്തിയെന്ന് സുഹൈല്‍(റ) പറയുന്നു.
•  പ്രവാചകമുദ്ര, പ്രസവിക്കപ്പെട്ടപ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നും ഇല്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇത് നമ്മുടെ നബി (സ) യുടെ മാത്രം പ്രത്യേകതയാണെന്നും പ്രവാചകത്വ പരിസമാപ്തിയുടെ അടയാളമാണെന്നും ബുര്‍ഹാനുദ്ദീന്‍(റ) അഭിപ്രായപ്പെടുന്നു (സുബുല്‍ 2:70)
•  അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: അത് ചന്ദ്രവൃത്താകൃതിയിലും ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് എഴുതപ്പെട്ടതും ആയിരുന്നു.
• തിരുനബി (സ) യുടെ വഫാത്ത് സമയത്ത് അത് ഉയര്‍ത്തപ്പെട്ടിരുന്നു എന്നൊരു അഭിപ്രായമുണ്ട് (സുബുല്‍ 2:73).


വിശുദ്ധ മക്ക: ശ്രേഷ്ഠത, ചരിത്രം
കഅ്ബ
 ജനങ്ങള്ക്ക്ു വേണ്ടി സൃഷ്ടിച്ച ആദ്യ പള്ളി മക്കയിലുള്ളതാകുന്നു (ഖുര്ആയന്‍).
 ഇബ്നു മുന്ദികറില്‍ നിന്നും നിവേദനം: കെട്ടിടങ്ങള്‍ കഅ്ബക്കു മുമ്പും ഉണ്ടായിരുന്നു. പക്ഷേ, ആരാധനക്ക് വേണ്ടി നിര്മികക്കപ്പെട്ട ആദ്യ പള്ളി കഅ്ബയാകുന്നു.
 ഭൂമി സൃഷ്ടിക്കപ്പെടും മുമ്പ് നാല്പളത് വര്ഷകത്തോളം കഅ്ബ വെള്ളത്തിലെ ചെണ്ടി പോലെ കിടന്നു. അവിടെ നിന്നാണ് ഭൂമി പരത്തപ്പെട്ടത്.
(അസ്റാഖിയുടെ അഖ്ബാറു മക്ക 1/1)

 അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ഭൂമിക്കും 2000 വര്ഷം് മുമ്പ് കഅ്ബ സൃഷ്ടിക്കപ്പെട്ടു. വെള്ളത്തില്‍ ഒരു ചതുപ്പ് നിലം പോലെയായിരുന്നു കഅ്ബ. അതിനു മുകളില്‍ അല്ലാഹുവിന് തസ്ബീഹ് ചൊല്ലി രണ്ട് മലക്കുകളുണ്ടായിരുന്നു. അല്ലാഹു ഭൂമിയെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അവിടെ നിന്നും ഭൂമിയെ പരത്താന്‍ തുടങ്ങി . അങ്ങനെ കഅ്ബ ഭൂമിക്ക് നടുവിലായി. 

 ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പ്, അര്ശ്െ വെള്ളത്തിലായിരിക്കെ അല്ലാഹു ഒരു കാറ്റിനെ അയച്ചു. കാറ്റ് വെള്ളത്തില്‍ വന്ന് തട്ടി. ആ ഭാഗത്ത് നിന്നും വെള്ളം മാറിനില്ക്കു കയും ചതുപ്പുനിലം പ്രത്യക്ഷപ്പെടുകയും ചെയ്തു. അത് ഒരു ഖുബ്ബ പോലെയുണ്ടായിരുന്നു. അനന്തരം അല്ലാഹു അതിന്റെ താഴെ നിന്ന് ഭൂമിയെ പരത്താന്‍ തുടങ്ങുകയും ശേഷം പര്വനതങ്ങള്‍ കൊണ്ട് ആണിയടിക്കുകയും ചെയ്തു. ആദ്യ പര്വ തം അബൂ ഖുബൈസ് ആയിരുന്നു. അതിനാല്‍ മക്ക ഉമ്മുല്‍ ഖുറാ (ഭൂഹൃദയം) എന്നറിയപ്പെടുന്നു. (അഖ്ബാറു മക്ക 1/216)

 വഹബുബ്നു മുനബ്ബിഹി(റ)ല്‍ നിന്ന് നിവേദനം: ആദം നബിയോടൊപ്പം കഅ്ബയെയും അല്ലാഹു ഭൂമിയിലേക്കിറക്കി. ഇന്ത്യയില്‍ ഇറങ്ങിയ ആദം നബിയുടെ തല ആകാശത്തോളം ഉയര്ന്നും  കാലുകള്‍ ഭൂമിയിലുമായിരുന്നു. മലക്കുകള്‍ നബിയെ ഭയന്നത് മൂലം അവരുടെ ഉയരം അറുപത് മുഴമായി ചുരുങ്ങി. മലക്കുകളുടെ സംസാരം കേള്ക്കാ മായിരുന്ന നബിക്ക് അത് നഷ്ടപ്പെട്ടപ്പോള്‍ ദുഃഖം തോന്നുകയും അല്ലാഹുവിനോട് പ്രാര്ത്ഥി്ക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു: 'ആദം, അര്ശിോനെ ചുറ്റുകയും അവിടെ നിസ്കരിക്കുകയും ചെയ്യുന്നത് പോലോത്ത ഒരു കെട്ടിടം ഭൂമിയിലുണ്ട്, അവിടേക്ക് പോവുക'. ആദം നബി അങ്ങോട്ട് യാത്രയായി. വളരെ വേഗം അവിടെയെത്തി. 
 സ്വര്ഗു ഭ്രഷ്ടനാക്കപ്പെട്ട ആദം നബി(അ) വളരെയധികം ദുഃഖിച്ചിരുന്നു. മലക്കുകള്‍ പോലും നബിയുടെ ദുഃഖം കണ്ട് ദുഃഖിച്ചുപോയി. അതിനാല്‍ സ്വര്ഗിത്തില്‍ നിന്നുള്ള ചുവന്നൊരു മാണിക്യത്തമ്പ് അല്ലാഹു നബിക്കിറക്കിക്കൊടുത്തു. സ്വര്ഗ് വിളക്കുകള്‍ മൂന്നെണ്ണം. സ്വര്ഗൊത്തിലെ പ്രകാശം കൊണ്ട് ആ കൂടാരത്തില്‍ പ്രകാശിച്ചിരുന്നു. വെളുത്തൊരു മാണിക്യ റുക്നും അതോടൊപ്പം ഇറക്കി. ഇത് നബിയുടെ ഇരിപ്പിടമായിരുന്നു. ഭൂമിയിലുണ്ടായിരുന്ന ജിന്ന് പിശാചുകള്‍ അടുക്കാതിരിക്കാന്‍ വേണ്ടി മലക്കുകള്‍ ഇവയെ സംരക്ഷിച്ചു പോന്നു. ഹറമില്‍ ഒരൊറ്റ സ്വഫ്ഫായിട്ടായിരുന്നു മലക്കുകള്‍ നിന്നിരുന്നത്.  ഇണയെ കാണാനാഗ്രഹിക്കുമ്പോള്‍ ആദം നബി ഹറമില്‍ നിന്നും പുറത്തുകടക്കുമായിരുന്നു. ആദം നബി വഫാതായപ്പോള്‍ കൂടാരത്തെ അല്ലാഹു ഉയര്ത്തി . (അഖ്ബാറു മക്ക 1/6)
 ഭൂമിയില്‍ നിന്നാദ്യമായി അല്ലാഹു സൃഷ്ടിച്ചത് കഅ്ബയാണ്. അതിന്റെ തൂണുകള്‍ ഏഴാം ഭൂമിയിലായിരുന്നു(അഖ്ബാറു മക്ക 1.1)

എന്താണ് ഹജ്ജും ഉംറയും...

നിബന്ധനകള്‍

1- പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള മുകല്ലഫ് (ഇസ്ളാമിക കീര്‍ത്തനകള്‍ അനുസരിക്കാനര്‍ഹനായവന്‍) ആയിരിക്കണം.
2- സ്വതന്ത്രനായിരിക്കണം.
3- ഹജ്ജ് ചെയ്യാന്‍ ശാരീരികമായി കഴിവുള്ളവനായിരിക്കണം.
4-
നിബന്ധനകള്‍
1- പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള മുകല്ലഫ് (ഇസ്ളാമിക കീര്‍ത്തനകള്‍ അനുസരിക്കാനര്‍ഹനായവന്‍) ആയിരിക്കണം.
2- സ്വതന്ത്രനായിരിക്കണം.
3- ഹജ്ജ് ചെയ്യാന്‍ ശാരീരികമായി കഴിവുള്ളവനായിരിക്കണം.
4- മക്കയില്‍ പോയി തിരിച്ച് വരുന്നത് വരെയുള്ള ഭക്ഷണം, വാഹനത്തിന്റെ ചെലവ്, സേവകന്‍ കൂടെ ആവശ്യമെങ്കില്‍ അവന്റെ യാത്രാക്കൂലി, ഭക്ഷണം, തിരിച്ച് വരുന്നത് വരെ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഭക്ഷണം, വസ്ത്രം, ശരീരത്തിനും സമ്പത്തിനും പരിപൂര്‍ണ്ണ സുരക്ഷിതമായ വഴി (കപ്പല്‍ യാത്രക്കാരനാണെങ്കില്‍ കരപറ്റുമെന്ന ധാരണ)
5- ഹജ്ജിന് വേണ്ടി പുറപ്പെടുന്ന സ്ത്രീക്ക് അവളുടെ കൂടെ വിവാഹ ബന്ധം ഹറാമായ ഒരുത്തന്‍ (ഭര്‍ത്താവ്, വിശ്വാസ യോഗ്യരായ ഒരു പറ്റം സ്ത്രീകള്‍) അനിവാര്യമാണ്.
മേലുദ്ധരിച്ച സൌകര്യങ്ങള്‍ മഴുവന്‍ ഒത്തുകൂടിയ ഒരുത്തന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിത്തീരുന്നത്. 
5- ഹജ്ജിന് വേണ്ടി പുറപ്പെടുന്ന സ്ത്രീക്ക് അവളുടെ കൂടെ വിവാഹ ബന്ധം ഹറാമായ ഒരുത്തന്‍ (ഭര്‍ത്താവ്, വിശ്വാസ യോഗ്യരായ ഒരു പറ്റം സ്ത്രീകള്‍) അനിവാര്യമാണ്.
മേലുദ്ധരിച്ച സൌകര്യങ്ങള്‍ മഴുവന്‍ ഒത്തുകൂടിയ ഒരുത്തന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിത്തീരുന്നത്. 


ഹജ്ജിന്റെ പ്രായോഗിക രീതി

ഇന്ന് നില നില്‍കുന്ന രീതിയില്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ ആറാം വര്‍ഷത്തിലാണെന്നാണ് പ്രബല പക്ഷം. നബി(സ) തങ്ങള്‍ പ്രവാചകത്വത്തിന്റെ മുമ്പും മദീനാ പലായനത്തിന്റെ മുമ്പും നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് എത്ര പ്രാവശ്യമാണെന്ന് ചരിത്രം വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. മദീനാ പലായനത്തിന് ശേഷം പ്രവാചകന്‍ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുല്‍ വദാഇന് പുറമെ ഒരു ഹജ്ജും ചെയ്തിട്ടില്ല.
നിര്‍ബന്ധമാകല്‍
ചില നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍ബന്ധമാകൂ. എത്ര കഴിവുണ്ടായാലും ജീവിതത്തില്‍ ഒരു തവണയേ ഹജ്ജ് നിര്‍ബന്ധമുള്ളൂ...