ഖുര്‍ആന്‍ വിസ്മയങ്ങള്


ഖുര്‍ആനിലെ ഗണിത കൌതുകങ്ങള്‍:


അല്ലാഹുവിന്റെ തിരു ദൂതര്‍ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്തും അല്ലാഹുവിന്റെ കലാമുമാണത്. അത്ഭുതങ്ങളുടെ കലവറയാണ്. അത് കൊണ്ട് തന്നെയാണ് അറേബ്യന്‍ ചരിത്രത്തിലെതന്നെ സാഹിത്യതമ്പുരാക്കന്‍മാര്‍ വരെ ഇതൊരിക്കലും ഒരു മനുഷ്യന്റെ വാക്കല്ല എന്ന് മുന്നും പിന്നും നോക്കാതെ പറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഗണിതപരമായി ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു പാട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. 

ഉദാഹരണമായി നരകത്തെ പരാമര്‍ശിച്ച സന്ദര്‍ഭത്തില്‍ "അതിന്‍മേല്‍ 19 എണ്ണമുണ്ട്''(74:30) എന്ന പ്രസ്താവനയില്‍ നിന്ന് ഒരു പാട് വെളിപ്പെടുത്തലുകള്‍ നമുക്ക് കാണാന്‍ സാധിക്കും. 

ഖുര്‍ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്. 19 ന്റെ ഗുണിതം തന്നെ 19*6=114
ഖുര്‍ആനില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത വിധം ഇന്റര്‍ ലോക്കിങ് നടത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും. 19 ന്റെ പ്രത്യേകതയായി പറയാന്‍ കഴിയുന്നത് ഇതിനെ ശിഷ്ടം കൂടാതെ ഹരിക്കാന്‍ ശാധ്യമല്ല. പിന്നെ പത്തുവരെയുള്ള അക്കങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ ആണല്ലോ 1ഉം 9ഉം. 
ഖുര്‍ആനിലെ അധ്യായങ്ങള്‍ തുടങ്ങുന്നത് തന്നെ ബിസ്മില്ലാഹിറഹ്മാനി റഹീം എന്ന വാക്യത്തില്‍ 19 അക്ഷരങ്ങളാണുള്ളത്. ഇനി ഈ വാക്യത്തിലെ പദങ്ങള്‍ എത്ര പ്രാവശ്യം ആവര്‍ത്തിച്ചു എന്ന് നോക്കാം

ഇസ്മി  19  പ്രാവശ്യം 19*1
ല്ലാഹി  2698  പ്രാവശ്യം  19*142
റഹ്മാനി  57  പ്രാവശ്യം  19*3
റഹീം  114  പ്രാവശ്യം  19*6 


ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. 14 അക്ഷരങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. 14 രൂപങ്ങളില്‍ ഇവ യോജിപ്പിച്ച് ഉപയോഗിച്ചിരിക്കുന്നു. 29 അവ ഉപയോഗിച്ചിരിക്കുന്നു. ഇതിലും 19ന്റെ ഗുണിതം കാണാം. 14+14+29=157 (19*3)

ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. ഇങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന വേറെ ഗ്രന്ഥം ഇല്ല എന്നതും ശ്രദ്ധേയമാണ്. 68ാം  അധ്യായം തുടങ്ങുന്നത് നൂന്‍ എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില്‍ 133 എണ്ണം നൂന്‍ ഉണ്ട്. (19*7=133). 50ാം  അധ്യായം തുടങ്ങുന്നത് ഖാഫ് എന്ന അക്ഷരം കൊണ്ടാണ് 42ാം അദ്ധ്യായത്തിലെ തുടക്കാക്ഷരങ്ങളിലും #്വസാനം ഖാഫ് എന്ന അക്ഷരമുണ്ട്. ഇനി 50ാം അദ്ധ്യായത്തില്‍ എത്ര ഖാഫ് ഉണ്ടെന്ന് നോക്കുകയാണെങ്കില്‍ 57 അഥവാ 19*3= 57 കാണാം. ഇത് രണ്ടും കൂട്ടിയാല്‍ 114. ഇത് ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളെ സൂചിപ്പിക്കുന്നു. 


42ാം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന്‍ സീന്‍ ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ ഈ അഞ്ചക്ഷരങ്ങള്‍ ആകെ 570 പ്രാവശ്യമാണ് വന്നത് എന്ന് കാണാം. 19*30= 570

നാമാണ് ഖുര്‍ആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന നാഥവാക്യത്തിന്റെ പൊരുള്‍ ഇവിടെയാണ് അന്വര്‍ത്ഥമാവുന്നത്. 

ഖുര്‍ആനില്‍ അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് അഥായത്, ശരാശരി രണ്ടര വാക്കില്‍ ഒന്ന് എന്ന നിലക്ക്. ഇതും ഒരു പത്തൊമ്പതിന്റെ ഗുണിതം. 19*142= 2698. 

ഖുര്‍ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം "ഖൌമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ്വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇതിന് കാരണം ഖാഫ് ഉപയോഗിക്കുന്നതിന്റെ എണ്ണം മാറിയാല്‍ 19ന്റെ ഗുണിതത്തില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യത ഉണ്ടായിരുന്നു. 

'സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7.19.38) പരിശോധിച്ചാല്‍ അവയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19*8)=152.

അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില്‍ അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358/19= 282

അലിഫ് ലാം മീ എന്ന് തുടങ്ങുന്ന സൂറത്തിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം.

സൂറത്ത്മീംലാംഅലിഫ്

ബഖറ 2195 3202 4502
ആലു ഇംറാന്‍ 1249  1892  2521
അന്‍കബൂത്ത്  344  554  774
റൂം  317  393  544
ലുഖ്മാന്‍  173  297  347
സജദഃ  158  155  257

4436 +6493 +8945 = 19874/19= 1046



അലിഫ്  48872
ബാഅ്  11428
താഅ്  1199
സാഅ്  1276
ജീം  3273
ഹാഅ്  773
ഖാഅ്  2416
ദാല്‍  5602
ദ്വാല്‍  4677
റാഅ്  11793
സ്വാഅ്  1590
സീന്‍  5991
ഷീന്‍  2115
സ്വാദ്  2012
ള്വാദ്  1307
ഐന്‍  9220
ഗ്വൈന്‍  2208
ഫാഅ്  3449
ഖാഫ്  6813
കാഫ്  9500
ലാം  3432
മീം  36535
നൂന്‍  40190
വാവ്  25536
ഹാഅ് 19070
യാഅ് 45919
ലാം അലിഫ്  3720


ഖുര്‍ആനിലെ സ്വരങ്ങള്‍

ഫത്ഹ് (അകാരം)53223
കസ്ര്‍(ഇകാരം)39572
ളമ്മ്(ഉകാരം)8304
മദ്ദ്(ഇരട്ട ദീര്‍ഘം)1771
നുഖ്ത്വ(പുള്ളി)105684

ഖുര്‍ആന്‍ ആകെ

അദ്ധ്യായങ്ങള്‍114
ഖണ്ഡികകള്‍540
സൂക്തങ്ങല്‍6666
വാക്കുകള്‍86430
അക്ഷരങ്ങള്‍323760

വിഷയിക ഇനങ്ങള്‍

വാഗ്ദാനങ്ങള്‍1000കഥകള്‍1000
ഭീഷണികള്‍1000അനുവദനീയങ്ങള്‍250
കല്‍പനകള്‍1000നിഷിദ്ധങ്ങള്‍250
നിഷേധങ്ങള്‍1000പ്രകീര്‍ത്തനങ്ങള്‍100
ഉദാഹരണങ്ങള്‍1000മറ്റിനങ്ങള്‍66
6666


1400 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഗ്രന്ഥം


ഖുര്‍ആനിനെക്കുറിച്ച് അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്. ഖുര്‍ആന്‍ ഇന്നും അവതരിച്ച അതേ രൂപത്തില്‍ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മറ്റു ഗ്രന്ഥങ്ങള്‍ക്കൊന്നും ഈ വിശേഷണം ലവലേശം യോജിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് ഖുര്‍ആനിന്റെ മാറ്റു കൂട്ടുന്നു. ഇന്ന് സുവിശേഷമെന്ന പേരിലറിയപ്പെടുന്ന ബൈബിള്‍ യേശുവിന്റെ അനുയായികള്‍ ചരിത്ര രൂപത്തില്‍ എഴുതിയതാണ്. യേശുവിന് ദൈവത്തില്‍ നിന്ന് ലഭിച്ച വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദ ഗ്രന്ഥം വേറെയുണ്ടായിരുന്നു എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മൂന്നാം ഖലീഫ വധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടു കിടപ്പുണ്ട്.


ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം


ലോകത്തില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണെന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ തന്നെ വായന എന്നാണര്‍ത്ഥം. ലോകത്ത് മുസ്ലിംകളല്ലാത്ത പ്രദേശങ്ങള്‍ കുറവാണ്. അഞ്ചു നേരം മുസ്ലിംകള്‍ പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനാ വേളകളിലെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്നും ഏതെങ്കിലും ഭാഗങ്ങള്‍ ചെയ്യുന്നു. അതു കൂടാതെ ഖുര്‍ആന്‍ പാരായണം തന്നെ ഒരു ആരാധനാ കര്‍മമെന്ന നിലയില്‍ നിര്‍വഹിക്കുന്നു. മാത്രമല്ല, ഖുര്‍ആന്‍ അവതരണത്തിന്റെ ആഘോഷവേളയായ റമളാന്‍ മാസത്തില്‍ പല മുസ്ളിംകളും ഖുര്‍ആന്‍ പാരായണം പതിവാക്കിയവരായിരിക്കും. ദിവസവും ഖുര്‍ആനിന്റെ മുപ്പത് ഭാഗങ്ങളില്‍ ചുരുങ്ങിയത് ഒരു ഭാഗമെങ്കിലും ഓതാന്‍ വേണ്ടി ശ്രമിക്കുന്നവരാണ്. ഖുര്‍ആന്‍ മനഃപാഠമാക്കുക എന്ന പേരില്‍ തന്നെ പല സ്ഥാപനങ്ങളും പല സ്ഥലങ്ങളിലായി നടന്ന് പോയിക്കൊണ്ടിരിക്കുന്നു. പ്രവാചക പുങ്കവരുടെ കാലത്ത് തന്നെ ഈ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ നിലനിന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പുണ്യം മാത്രം പെയ്തിറങ്ങുന്ന റമളാനിന്റെ രാവുകളില്‍ അല്ലാഹുവിന്റെ സന്ദേശ വാഹകനായ പ്രവാചകരുടെ ഉറ്റ തോഴനായ ജിബ്രീല്‍(അ) ന് കേള്‍പിച്ച് കൊടുക്കാറുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ വര്‍ഷവും ജിബ്രീല്‍ നബിക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. 



വൈരുദ്ധ്യങ്ങളുടെ അഭാവം


ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായാണ് ഖുര്‍ആന്‍ അവതരിച്ചത്. പല സന്ദര്‍ഭങ്ങളിലും ഒന്നോ രണ്ടോ വാചകങ്ങളിലായാണ് ഇത് അവതരിച്ചത്. വ്യത്യസ്തങ്ങളായി വിശയങ്ങള്‍ ഇതില്‍ ചര്‍ച്ചിക്കപ്പെട്ടിട്ടുണ്ട്. നിരക്ഷരനായ പ്രവാകര്‍ക്ക് മുഖേനയാണ് ഇത് എത്തിക്കപ്പെട്ടതും. എന്നിട്ട് പോലും യാതൊരു മാറ്റത്തിരുത്തലുകള്‍ക്കോ വിധേയമാവാതെ സുരക്ഷിതമായി നിലനില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു.