വിശ്വാസം


അല്ലാഹുവിലുള്ള വിശ്വാസം


നമ്മുടെയും സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവും രക്ഷിതാവുമായ ഏകനായ ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കേണ്ടവരാണ് നാം. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും ആ ദൈവത്തിന്റെ കൈകളിലാണ്. അവനല്ലാത്ത മുഴുവനും അവന്റെ സൃഷ്ടികളാണ്, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്.

അവന്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. നമുക്ക് സമാധാനമേകാന്‍, ശാന്തിയേകാന്‍, ചോദിക്കുന്നതെന്തും നല്‍കാന്‍. ദുഖിക്കുന്നവന്റെ കൂടെ നില്‍ക്കാന്‍.
അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാണ് ദേവന്‍മാരും മാലാഖമാരും സൂര്യനും അഗ്നിയും സര്‍പവും മറ്റു പ്രപഞ്ച ശക്തികളും. അവന്റെ സൃഷ്ടികള്‍ തന്നെയാണ് മോശയും യേശുവും മുഹമ്മദ് നബിയും. അവരാരും ദൈവങ്ങളോ ദൈവ തുല്യരോ ദൈവ സന്താനങ്ങളോ അല്ല. അവര്‍ക്ക് യാതൊരു വിധത്തിലുള്ള ദിവ്യത്വവുമില്ല. അല്ലാഹു ജനിക്കുകയോ ആരെയും ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. അവന് അവതാരങ്ങളില്ല. അവന്‍ മനുഷ്യ രൂപം സ്വീകരിച്ച് ഭൂമിയിലേക്കിറങ്ങിയിട്ടില്ല.

അല്ലാഹു സ്വന്തമായി അസ്ഥിത്വമുള്ളവനും ജീവിച്ചിരിക്കുന്നവനുമാണ്. അവന് ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവന്‍ കേള്‍ക്കുന്നുണ്ട് കാണുന്നുണ്ട്്. കൂരിരുട്ടില്‍ ചലിക്കുന്ന ഉറുമ്പിന്റെ ചലനം മുതല്‍ നമ്മുടെ ഹൃദയത്തില്‍ മറഞ്ഞ് കിടക്കുന്ന രഹസ്യം പോലും അവനറിയുന്നുണ്ട്്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന് എല്ലാ ഉയര്‍ന്ന ഗുണങ്ങളുമുണ്ട്്.

അവന്‍ നമ്മെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചു. നമുക്ക് വിശേഷ ബുദ്ധിയും നല്ല രൂപവും നല്‍കി. എല്ലാ വിധ അനുഗ്രഹങ്ങളും നല്‍കി. അത് കൊണ്ട് ആരാധന അവന് മാത്രമുള്ളതാണ്. അവന് സാങ്കല്‍പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവര്‍ക്ക് ആരാധന നിര്‍വഹിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല, അത് കൊണ്ട് തന്നെ അങ്ങിനെ ചെയ്യുന്നവന്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്.


തൌഹീദ് അഥവാ ഏകദൈവവിശ്വാസം

തൌഹീദ് അഥവാ ഏകദൈവവിശ്വാസം
ഇസ്ലാം ഉള്‍ക്കൊള്ളുന്ന വിശ്വാസ ദര്‍ശനങ്ങളുടെ അടിത്തറയാണ് തൌഹീദ്. ഏകത്വവല്‍ക്കരണം എന്നാണ് തൌഹീദ് എന്നതിന്റെ പദാര്‍ത്ഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവല്ലാതെ ആരാധന അര്‍ഹിക്കുന്ന മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉള്ളിലുറപ്പിച്ച് നാക്കുകൊണ്ട് വെളിപ്പെടുത്തലും പ്രത്യക്ഷമായും പരോക്ഷമായും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലുമാണ് തൌഹീദിന്റെ സാങ്കേതികാര്‍ത്ഥം.
അടിസ്ഥാന സത്ത, വിശേഷണങ്ങള്‍ എന്നിവയില്‍ അദ്വിതീയനായ ദൈവത്തിന് സമ•ാരോ സഹായികളോ ഇല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദികളുടെ കര്‍ത്താവായ ദൈവം സ്ഥല-കാല ബന്ധങ്ങള്‍ക്കതീതനും സകലകാര്യങ്ങളുടെയും കാരണക്കാരനുമാണ്. ഭൂമുഖത്ത് ദൈവമെന്ന പേരില്‍ ആരാധിക്കപ്പെടുന്ന നിരവധി വസ്തുക്കളും വ്യക്തികളുമുണ്ട്. എന്നാല്‍ അവയൊന്നും ആരാധനക്കോ ദൈവമെന്ന പരമോന്നത പദത്തിനോ അര്‍ഹമല്ല. ആരോപിക്കപ്പെടുന്നവയാണ്. അല്ലാഹു മാത്രമാണ് ആരാധന അര്‍ഹിക്കുന്നവന്‍ എന്നതിനു പുറമെ ദൈവമായിട്ട് മറ്റാരുമില്ലെന്ന നിഷേധഭാവമാണ് തൌഹീദിന്റെ അകക്കാമ്പ്. ഏകാധിപതികള്‍, പുരോഹിത•ാര്‍, ഭൂത പ്രേത സേവക•ാര്‍ തുടങ്ങി ദിവ്യത്വത്തിന്റെ കപടവേഷമണിഞ്ഞ് മനുഷ്യരെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്താനും ചൂഷണം ചെയ്യാനും തുനിയുന്നവര്‍ക്കൊന്നും പ്രാപഞ്ചിക കാര്യനിര്‍വ്വഹണങ്ങളിലോ ആത്മിക മണ്ഡലങ്ങളിലോ യാതൊരു സ്വാധീനവുമില്ലെന്ന യാഥാര്‍ത്ഥ്യം ഈ നിഷേധ വശത്തിന്റെ വ്യാഖ്യാനമാണ്.
ആര്‍ക്കും എപ്പോഴും അവകാശപ്പെടാവുന്നതും ആരുടെ മേലും ആരോപിക്കാവുന്നതുമായ ഒരു നിസാര കാര്യമല്ല ദിവ്യത്വം. നമ്മുടെ സങ്കല്‍പഭാവനകള്‍ക്കധീനവും അധീതവുമായ സകല നിര്‍മ്മാണ-സംഹാര ഗുണങ്ങളും സമ്മേളിക്കുകയും ന്യൂനതകളില്‍ നിന്നും അപൂര്‍ണ്ണതകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്യുന്ന ഒരു പരമസത്തയിലേ ദിവ്യത്വം അന്വര്‍ത്ഥമാവൂ. കാരണം ആരാധന അര്‍ഹിക്കുന്നവനാണല്ലോ ദൈവം. ആരാധനയെന്നാല്‍ അങ്ങേ അറ്റത്തെ വണക്കവും വിനയവുമാണ്. വണക്കവും വിനയവും അങ്ങേ അറ്റമാവണമെങ്കില്‍ വണങ്ങപ്പെടുന്ന വസ്തുവിനപ്പുറം ഇനിയൊരു ലക്ഷ്യമുണ്ടാവാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു അസ്തിത്വത്തിനു മുമ്പിലേ വിനയവും വണക്കവും പാരമ്യത പ്രാപിക്കൂ.
നമുക്കൊരാളോട് ബഹുമാനം തോന്നുന്നത് നമ്മെക്കാള്‍ എന്തെങ്കിലും സ്വഭാവ മികവുകളയാളിലുണ്ടാവുമ്പോഴാണ്. അയാളിലുള്ള ഗുണങ്ങളുടെ അളവിനനുസരിച്ച് കൂടുതല്‍ ആദരവ് അര്‍ഹിക്കുകയും ആദരിക്കുന്നവന് കൂടുതല്‍ ആത്മ നിര്‍വൃതി അനുഭവപ്പെടുകയും ചെയ്യുന്നു. ആദരവിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ആരാധന. അത്യുന്നതമായ ഒരൊറ്റ അസ്ഥിത്വത്തിലേ ആരാധന അന്വര്‍ത്ഥമാവൂ. അത്തരമൊന്നിനു മുമ്പില്‍ ആരാധനകളര്‍പ്പിക്കുമ്പോഴാണ് അതിലടങ്ങിയ ആത്മനിര്‍വൃതി പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യമാവുന്നത്. മനുഷ്യന് താഴെയുള്ള വിഗ്രഹങ്ങള്‍ ഇതര ജീവികള്‍ എന്നിവയെ ആരാധിക്കുന്നത് ആത്മനിന്ദയാണെങ്കില്‍ സര്‍വ്വശക്തനും അദ്വിതീയനുമായ അല്ലാഹുവിനെ ആരാധിക്കുന്നത് ആത്മാഭിമാനവും പരദൈവങ്ങളില്‍ നിന്നുള്ള സ്വാതന്ത്യ്രവുമാണ് നല്‍കുന്നത്.
മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന തൌഹീദിന്റെ രണ്ടാം ഭാഗമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ സവിശേഷത. ഹൈന്ദവര്‍, ക്രൈസ്തവര്‍, ആസ്ത്രേലിയയിലെയും ആഫ്രിക്കയിലെയും ഗോത്രവര്‍ഗക്കാര്‍ തുടങ്ങി പല ജനവിഭാഗങ്ങള്‍ക്കിടയിലും ഏകദൈവവിശ്വാസം കൈക്കൊള്ളുന്ന നിരവധി ആളുകളുണ്ട്. പക്ഷെ, അവരെക്കുറിച്ച് മുസ്ലിംകളെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. കാരണം അവര്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കാത്തതിനാല്‍ അല്ലാഹുവവിനെ പൂര്‍ണമായും അനുസരിച്ചവരോ പരലോക വിജയികളോ അല്ല.
മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസം തൌഹീദിന്റെ ശുദ്ധതക്ക് ഒരു നിലക്കും കളങ്കമേല്‍പ്പിക്കുന്നില്ല. മറിച്ച് മാറ്റുകൂട്ടുകയാണ്. കാരണം പ്രവാചകര്‍(സ്വ)ക്ക് ദിവ്യത്വത്തിന്റെ ലവലേശശകലം പോലുമുണ്െടന്ന് മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. പ്രവാചകര്‍(സ്വ) അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. പേരും പ്രശസ്തിയുമായിരുന്നു പ്രവാചകര്‍(സ്വ)യുടെ ലക്ഷ്യമെങ്കില്‍ ദൈവമാണെന്നവകാശപ്പെടാമായിരുന്നു. അങ്ങനെ പല ദൈവങ്ങളും ഇന്നത്തെക്കാളുപരി അന്നും ലോകത്തുണ്ടായിരുന്നു. പ്രവാചകന്‍(സ്വ) പ്രഖ്യാപിച്ചത് ഞാന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍മാത്രമാണെന്നാണ്.
മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിനു പുറമെ പൂര്‍വ്വികരായ മുന്‍കാല പ്രവാചക•ാര്‍, അവര്‍ക്കവതീര്‍ണ്ണമായ വേദഗ്രന്ഥങ്ങള്‍, അല്ലാഹുവിന്റെ മാലാഖമാര്‍, ന•തി•കളുടെ മൂല്യനിര്‍ണ്ണയ വേദിയായ അന്ത്യനാള്‍ എന്നിവയിലുള്ള വിശ്വാസങ്ങളും ന•യും തി•യും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസവും തൌഹീദിന്റെ അനുബന്ധങ്ങളാണ്.
ഏകദൈവ വിശ്വാസം മനുഷ്യമനസ്സില്‍ സമാധാനം, ധീരത, ഏകാഗ്രത, സഹാനുഭൂതി, വിനയം, സാഹോദര്യം, സമഭാവന തുടങ്ങിയ മാനവിക ഗുണങ്ങളെ ഊട്ടിയുറപ്പിക്കുകയും ദുഷ്ടചിന്തകളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിത്വവികാസത്തിലും സാമൂഹികാഭിവൃദ്ധിയിലും തൌഹീദിന്റെ സ്വാധീനം നിസ്തുലമാണ്.
പരിശുദ്ധ ഖുര്‍ആന്റെ മുഖ്യപ്രമേയം തൌഹീദാണ്. അതിനു വിരുദ്ധമായ സകല വിശ്വാസ വൈകല്യങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം തൌഹീദിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: "പറയുക; കാര്യം അവന്‍ ഏകനാണ്''(ഖു:112:1) "എന്നെന്നും നിലനില്‍ക്കുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹു, അവനല്ലാതെ'' (ഖു:2:225) തുടങ്ങി നിരവധി വാക്യങ്ങളിലിതു വ്യക്തമാക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെ സമര്‍ത്ഥനത്തിന് പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്. ഒന്ന്, പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയിലടങ്ങിയ സൃഷ്ടിവൈഭവവും, രണ്ട്, മനുഷ്യരുടെ പൂര്‍വ്വകാല സംഭവങ്ങളും അവയിലടങ്ങിയ ചരിത്രദര്‍ശനങ്ങളും, മൂന്ന,് ബുദ്ധിപരമായ സംവാദശൈലി..

അവസാന നാളില്‍ വിശ്വസിക്കല്‍

ഈ പ്രപഞ്ചം മുഴുവനും നശിക്കുന്ന ഒരവസാന നാളുണ്ട്. അതാണ് യൌമുല്‍ ആഖിര്‍ അഥവാ ഖിയാമത്ത് നാള്‍. അന്ത്യദിനം ഉണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ആ ദിനത്തില്‍ ഖബറുകളില്‍ അന്ത്യനിദ്ര കൊള്ളുന്നവരെ അല്ലാഹു(സു) എഴുന്നേല്‍പ്പിക്കും. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഇസ്റാഫീല്‍(അ) സൂര്‍ എന്ന കാഹളത്തില്‍ ഊതും. അന്നേരം ശക്തമായ കൊടുങ്കാറ്റ് ആഞ്ഞുവീശും. ആകാശഭൂമിയിലുള്ള മനുഷ്യന്‍, ജിന്ന്, മലക്ക്, പക്ഷിമൃഗാദികള്‍, പ്രാണികള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, പര്‍വ്വതം തുടങ്ങി ജീവനുള്ളതും അല്ലാത്തതുമായ എല്ലാം നശിക്കും. കഠിനമായ കാറ്റില്‍ എല്ലാം പൊടിപടലങ്ങളായി ചിന്നിച്ചിതറിപ്പോകും. തുടര്‍ന്ന് വീണ്ടും അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഇസ്റാഫീല്‍(അ) സൂറില്‍ ഊതും. അന്നേരം കുളിര്‍ക്കാറ്റു വീശും. പ്രപഞ്ചനാഥന്റെ കഴിവുകൊണ്ട് സൃഷ്ടികളെല്ലാം പുനര്‍ജനിക്കും. അവരെല്ലാം മഹ്ശറയെന്ന മഹാസഭയില്‍ ഒരുമിച്ചു കൂടും.

വെറും ഒരു ചാണ്‍ മുകളില്‍ സൂര്യന്‍ കത്തിജ്വലിക്കും. ചുട്ടുപഴുത്ത് വിയര്‍പ്പില്‍ കുളിച്ച് മിഴികള്‍ മേലോട്ടുയര്‍ത്തി പടപ്പുകള്‍ മഹ്ശറയില്‍ ദീര്‍ഘകാലം വിധിയും കാത്തുനില്‍ക്കും. ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ)യുടെ ശുപാര്‍ശ പ്രകാരം അല്ലാഹു(സു) അവരെ തിരുസന്നിധിയിലേക്കാനയിക്കും. നന്മതിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കും. അവരോടതു വായിക്കാന്‍ ആവശ്യപ്പെടും. തിന്‍മകള്‍ വായിക്കുമ്പോള്‍ അതു നിഷേധിക്കാനുള്ള വെമ്പല്‍ മനുഷ്യനുണ്ടാകും. അപ്പോള്‍ നാവുകളുടെ സംസാരശേഷി തടയപ്പെടും. കുറ്റങ്ങള്‍ ചെയ്ത അവയവങ്ങളെക്കൊണ്ട് അല്ലാഹു അതു ഏറ്റു പറയിക്കും.

നന്‍മതിന്മകളെ മീസാനെന്ന പരിശുദ്ധ തുലാസിലിട്ട് തൂക്കും. നന്‍മ അധികരിച്ചവരെ സ്വര്‍ഗ്ഗത്തിലേക്കും, തിന്‍മ അധികരിച്ചവരെ നരകത്തിലേക്കുമയക്കും. നരകത്തിനു മുകളിലൂടെ ഉള്ള സ്വിറാത്തു പാലത്തിലൂടെയുള്ള യാത്രയില്‍ നന്‍മ അധികരിച്ചവര്‍ മിന്നല്‍ പോലെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരും. തിന്‍മ അധികരിച്ചവര്‍ നരകത്തിലേക്ക് വഴുതിവീഴും.

അന്ത്യദിനം എന്നാണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുകയില്ല. എങ്കിലും അതിന്റെ ചില സൂചനകളും അടയാളങ്ങളും തിരുനബി(സ)യുടെ വചനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. പണ്ഡിതന്മാരുടെ എണ്ണം കുറഞ്ഞു വരിക, അറിവില്ലായ്മ അധികരിക്കുക, വിവരമില്ലാത്തവര്‍ നേതാക്കളും ഭരണകര്‍ത്താകളുമാവുക, മദ്യപാനം വ്യഭിചാരം മുതലായ ദുര്‍വൃത്തികള്‍ നാട്ടിലെങ്ങും വ്യാപിക്കുക, സ്ത്രീകളുടെ എണ്ണം പുരുഷന്മാരെയപേക്ഷിച്ച് അധികമാവുക തുടങ്ങിയ അടയാളങ്ങള്‍ അവയില്‍ ചിലതാണ്. ദുഷ്ടനായ ദജ്ജാലിന്റെ വരവ് ഈസാനബി(അ)യുടെ ആഗമനവും, ദജ്ജാലിനെ വകവരുത്തലും, കഠിനമായൊരു പുക പരക്കല്‍, കഠിനമായ തീ പടരല്‍, ദാബ്ബത്തുല്‍ അര്‍ള് എന്ന വിചിത്ര ജീവിയുടെ പുറപ്പാട്, സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കല്‍ തുടങ്ങിയ അടയാളങ്ങളും അന്ത്യനാളിനോടടുത്ത് കാണപ്പെടുന്നതാണ്.


ഒരേയൊരു ദൈവം; അല്ലാഹു മാത്രം.

ഒരേയൊരുദൈവംഅല്ലാഹുമാത്രം.
ഇസ്ലാമികവിശ്വാസത്തിന്റെഒന്നാമത്തെ‘ാഗവുംഅടിത്തറയുംഏകദൈവമായഅല്ലാഹുവി
ലുംഅവന്റെഏകത്വത്തിലുംവിശ്വസിക്കുകഎന്നതാണ്. അതിനെതുടര്‍ന്നാണ്അന്ത്യപ്രവാചകരിലുംഇതരപ്രവാചകന്മാരിലുംവിശ്വസിക്കേണ്ടത്.
അല്ലാഹുഏകനാണെന്ന്സമര്‍ത്ഥിക്കുന്നതിന്മുമ്പ്അവന്റെഉണ്മയെസ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന്പ്രഗത്ഭരായപണ്ഡിതന്മാര്‍സ്വീകരിക്കുന്നമാര്‍ഗംആദ്യമായിപുതുവസ്തുക്കള്‍ക്ക്അ
സ്തിത്വമുണ്െടന്ന്തെളിയിക്കുകയാണ്. അതിനുശേഷംഅവര്‍അവയുടെസ്രഷ്ടാവായഅല്ലാഹുവിലെത്തുകയുംഅവന്റെഉണ്മയുംഗുണ
വിശേഷങ്ങളുംസ്ഥിരീകരിക്കുകയുംചെയ്യുന്നു.
വസ്തുക്കളുടെഅസ്തിത്വം
ഒരുവസ്തുവിന്റെയാഥാര്‍ത്ഥ്യം (ഹഖീഖത്ത്), ഒരുവസ്തുവിന്റെപ്രകൃതം (മാഹിയത്ത്) എന്നിങ്ങനെപറയുമ്പോള്‍അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്ഏതൊരുസ്ഥിതിവിശേഷംകൊണ്ട്
ആവസ്തുഅതായിത്തീരുന്നുവോ, അതാണ്. അതായത്ഒരുവസ്തുവിനെഅതാക്കിത്തീര്‍ത്തത്ഏതോ, അതുതന്നെ. ഉദാഹരണം: മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവുംഎന്ത്? സംസാരശേഷിയുള്ള (നാത്വിഖായ) ജീവിഎന്നതാണ്മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവും.
വസ്തുവിന്റെഅസ്തിത്വവുംയാഥാര്‍ത്ഥ്യവുംഎങ്ങനെഅറിയാം?
ഒരുവസ്തുവിനെയുംഅതിന്റെയാഥാര്‍ത്ഥ്യത്തെയുംതിരിച്ചറിഞ്ഞ്മനസ്സിലാക്കാവുന്നത്. അതിന്വേണ്ടസംവിധാനങ്ങളുംഏകനായഅല്ലാഹുതന്നെസംവിധാനിച്ചിരിക്കുന്നു. വസ്തുക്കളുടെയാഥാര്‍ത്ഥ്യത്തെതിരിച്ചറിയാനാവില്ലെന്നഏതാനുംവാദഗതികള്‍ഉണ്െടങ്കിലും
അവയാഥാര്‍ത്ഥ്യത്തോട്തീരെകൂറുപുലര്‍ത്താത്തവയാണ്. അതുകൊണ്ട്തന്നെഅവയെക്കുറിച്ച്ചര്‍ച്ചചെയ്യേണ്ടതില്ല.
സൃഷ്ടികള്‍ക്ക്വിവരവുംജ്ഞാനവുംനേടിയെടുക്കാനുള്ളപ്രധാനമാര്‍ഗങ്ങള്‍മൂന്നെണ്ണമാണ്:
ഒന്ന്: അന്യൂനമായഇന്ദ്രിയങ്ങള്‍. (ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ശ്രവണം, രസനം)
രണ്ട്: സത്യസന്ധമായവിവരണം.
മൂന്ന്: ധിഷണ.
ഇവമൂന്നുമാണ്വിജ്ഞാനവുംവിവരവുംകരസ്ഥമാക്കാനാവുന്നമാര്‍ഗങ്ങളെന്ന്പണ്ഡിതര്‍പറഞ്ഞത്
അന്വേഷണാനു‘വജ്ഞാനത്തിന്റെ (ഇസ്തിഖ്റാജ്) അടിസ്ഥാനത്തിലാണ്.
പഞ്ചേന്ദ്രിയങ്ങള്‍
അന്യൂനമായഇന്ദ്രിയങ്ങള്‍വഴിവിവരംനേടാനാവുമെന്ന്സൂചിപ്പിച്ചു. അവഅഞ്ചെണ്ണമാണ്. അവയുടെഅസ്തിത്വംഅനിഷേധ്യമാണെന്ന്ബുദ്ധിവിധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍താഴെചേര്‍ക്കുന്നു:
ഒന്ന്: ശ്രവണശക്തി
പഞ്ചേന്ദ്രിയങ്ങളില്‍വളരെപ്രധാനപ്പെട്ടതാണ്ശ്രവണശക്തി. കാതിന്റെഅഗാധതയില്‍സംവിധാനിക്കപ്പെട്ടസിരാവ്യൂഹങ്ങളില്‍ സുരക്ഷിതമായിസൂക്ഷിക്കപ്പെട്ട (നിക്ഷിപ്തമായ) ഒരുതരംകഴിവാണത്. അതുവഴിയാണ്അന്തരീക്ഷത്തില്‍നിന്ന്തരംഗങ്ങള്‍വായുവിലൂടെശബ്ദമായി
പരിണമിച്ച്ചെവിക്കുഴയിലെത്തുന്നത്അതായത്, തരംഗംശബ്ദമായിഎത്തുന്നതോടെയാണ്കേള്‍ക്കാനുള്ളകഴിവ്അല്ലാഹുനമുക്ക്നല്‍കുന്നത്.
രണ്ട്: ദര്‍ശനം
പഞ്ചേന്ദ്രിയങ്ങളില്‍രണ്ടാമത്തേത്കാഴ്ചശക്തിയാണ്. രണ്ട്നേത്രഞരമ്പുകളില്‍പ്രത്യേകംസൂക്ഷിക്കപ്പെട്ടശേഷിയെയാണ്കാഴ്ചഎന്നുവിവക്ഷിക്കുന്നത്. ഉള്ളുപൊള്ളയായഈരണ്ടുഞരമ്പുകളുംസംഗമിക്കുകയുംതുടര്‍ന്നുവേര്‍പ്പെടുകയുംചെയ്യുന്നു. പിന്നീട്രണ്ടുകണ്ണുകളുമായിഅവചേരുന്നു. തല്‍ഫലമായിപ്രകാശങ്ങള്‍,നിറങ്ങള്‍,രൂപങ്ങള്‍,ചലനങ്ങള്‍,അളവുകള്‍,തോതുകള്‍തുടങ്ങിയവ
ദൃശ്യമാവുന്നു. മനുഷ്യന്‍ഈകാഴ്ചശക്തിയെഉപയോഗപ്പെടുത്തുമ്പോള്‍അല്ലാഹുഅവനില്‍കാണാനുള്ളശക്തി
സൃഷ്ടിക്കുന്നു.
മൂന്ന്: ഘ്രാണം
മണത്തറിയാനുള്ളകഴിവാണ്ഘ്രാണശക്തി. തലച്ചോറിന്റെമുന്‍‘ാഗത്ത്അങ്കുരിച്ചുനില്‍ക്കുന്നരണ്ടുസിരാ
പാലങ്ങളില്‍സൂക്ഷിക്കപ്പെട്ടശേഷിയാണിത്. ആസിരകളുടെസഹായത്തോടെയാണ്വസ്തുക്കളുടെമണംഅനു‘വപ്പെടുന്നത്. മണത്തിന്റെകണികകള്‍തരംഗങ്ങളായിവായുവില്‍കലര്‍ന്ന്കാറ്റിന്റെസഹായത്തോടെ
തരിമൂക്കിലെത്തുകയാണ്പതിവ്.
നാല്: രസനം (രുചി)
നാവിന്റെചര്‍മത്തില്‍വിന്യസിക്കപ്പെട്ടിരിക്കുന്നചിലഞരമ്പുകളില്‍പരന്നുനില്‍ക്കുന്നസ
വിശേഷമായൊരുശേഷിയാണ്രുചി. ഈകഴിവിന്റെസഹായംകൊണ്ട്വായിലെത്തുന്നവയുടെസ്വാദറിയാന്‍മനുഷ്യനുസാധിക്കുന്നു. ‘ക്ഷണംവായിലെഉമിനീരുമായികൂടിക്കലരുന്നതോടെഅതിന്റെസ്വാദ്ഞരമ്പുകള്‍നിര്‍ണയിക്കുന്നു.
അഞ്ച്: സ്പര്‍ശനം
ശരീരത്തിലൊന്നാകെപരന്നുകിടക്കുന്നഒരുതരംശക്തിയെയാണ്സ്പര്‍ശനംഎന്നുവിവക്ഷിക്കുന്നത്. ഈശേഷിയുടെസഹായത്തോടെചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ചതുടങ്ങിയവമനസ്സിലാക്കാന്‍സാധിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ഓരോന്നിനുംഅതിന്റേതായ‘ാഗംമാത്രമേനിലവില്‍നിര്‍വഹിക്കാനാവൂ. അതായത്, ശ്രവണശക്തിയുപയോഗിച്ച്കേള്‍ക്കാനേകഴിയൂ. രസനശക്തിയുടെസഹായത്തോടെസ്വാദറിയാനേസാധ്യമാവൂ. ഘ്രാണശക്തിയുംദര്‍ശനശക്തിയുംസ്പര്‍ശനശക്തിയുമെല്ലാംഇങ്ങനെതന്നെ.
ഒരുഇന്ദ്രിയത്തിന്ബാക്കിഇന്ദ്രിയങ്ങളുടെപ്രവര്‍ത്തനംചെയ്യാന്‍സാധ്യമാവുമോഎന്നചോദ്യം
പലരുംചര്‍ച്ചക്കെടുക്കാറുണ്ട്. അല്ലാഹുഇച്ഛിച്ചാല്‍അത്സാധ്യമാവുംഎന്നുതന്നെയാണ്സുന്നത്ജമാഅതിന്റെവിശ്വാസം.
ഇന്ദ്രിയങ്ങളുമായിബന്ധപ്പെട്ടചര്‍ച്ചഇവിടെഅവസാനിപ്പിക്കുന്നു.