5 നേരത്തെ പ്രാര്‍ത്ഥന


സുബ്ഹിയുടെ ദുആ

اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحًا مُبَارَكًا إلَى الْخَيْرِ قَرِيباً وَعَنِ الشَّرِّ بَعِيدًا لَا خَاسِئًا وَلاَخَاسِرًا،اَللَّهُمَّ إِناَّ نَسْأَلُكَ خَيْرَالصَّبَاحِ وَخَيْرَالْمَسَاِء وَخَيْرَالْقَدْرِ وَ خَيْرَاللَّيْلِ وَخيْرَالنَّهَارِ وَخَيْرَمَا جَرَى بِهِ الْقَلَمُ،اَللَّهُمَّ إِناَّ نَعُوذُ بِكَ مِنْ شَرِّ الصَّبَاحِ وَشَرِّ الْمَسَاءِ وَشَرِّ الْقَدْرِوَشَرِّ اللَّيْلِ وَشَرِّ النَّهَاِر وَشَرِّ مَاجَرَى بِهِ الْقَلَمُ، اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحَ الصَّالِحِينَ،وَألْسِنَتَنَا ألْسِنَةَ الذَّاكِرِينَ، وَقُلُوبَنَا قُلُوبَ الْخَاشِعِينَ،وَأبْدَانَنَا أبْدَانَ الْمُطِعِينَ،وَأعْمَالَنَا أعْمَالَ الْمُتَّقِينَ،وَنَبِّهْنَا عَنْ نَوْمَةِ الْغَافِلِينَ،اَللَّهُمَّ شَارِكْنَا فِي دُعَاِء الْمُؤْمِنِينَ  رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ، وَلَاتَجْعَلْ فِي قُلُوبِنَا غِلاًّ لِلَّذِينَ أمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

അല്ലാഹുമ്മജ്അല്‍ സ്വബാഹനാ ഹാദാ സ്വബാഹന്‍ മുബാറകന്‍ വഇലവന്‍ ഖൈരി ഖരീബന്‍ വഅനിശ്ശര്‍റി ബഈദന്‍ ലാ ഖാസിഅന്‍ വലാഖാസിറന്‍ അല്ലാഹുമ്മ ഇന്നാനസ്അലുക്ക ഖൈറസ്സ്വബാഹി വഖൈറല്‍ മസ്വാഇ വ ഖൈറല്‍ ഖദ്രി വഖൈറ ല്ലൈലി വഖൈറന്നഹാരി വഖൈറ മാജറാ ബിഹില്‍ ഖലം. അല്ലാഹുമ്മ ജ്അല്‍ സ്വബാഹനാഹാദാ സ്വബാഹസ്സ്വാലിഹീന്‍ വ അല്‍സിനത നാഅല്‍സിനത്തദ്ദാകിരീന്‍. വഖുലൂബനാ ഖൂലുബന്‍ ഖാശി ഈന്‍ വഅബ്ദാനനാ അബ്ദാനല്‍ മുത്വീ ഈന്‍. വഅഅ്മാലനാഅ അ്മാലല്‍ മുത്തഖീന്‍. വനബ്ബിഹ്ന അന്‍നൌമതില്‍ ഗാഫിലീന്‍. അല്ലാഹുമ്മ ശാരിക്നാ ഫി ദുആ ഇല്‍മുഅ്മിനീന്‍ വ ശാരിക്നാ ഫീദുആഇസ്സ്വാലിഹീന്‍. റബനഗ്ഫിര്‍ലനാ വലിഇഖ്വാനിനല്ലദീന സബഖൂന ബില്‍ഈമാനി വലാതജ്അല്‍ ഫീഖുലൂബി നാ ഗില്ലന്‍ ലില്ലദീനാ ആമനു റബ്ബനാ ഇന്നക റഊഫുര്‍ റഹീം.

അര്‍ത്ഥം:- അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ അനുഗ്രഹീത പ്രഭാതമാക്കേണമേ. നന്‍മയിലേക്കു അടുത്തതും തിന്‍മയില്‍ നിന്നു വിദൂരമായതും ആക്കേണമേ. ഏറ്റവും അനുഗ്രഹീതമായ സന്ധ്യയും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. ഖലമിനാല്‍ കുറിക്കപ്പെട്ടതില്‍ നിന്നും ഉത്തമമായതിനെ ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതം അനുഗ്രഹീതവും, നന്‍മയിലേക്കു അടുത്തതും തിന്‍മയില്‍ നിന്നകന്നതുമായ പ്രഭാതമാക്കേണമേ. അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ സജ്ജനങ്ങളുടെ പ്രഭാതമാക്കേണമേ. ഞങ്ങളുടെ നാവുകളെ നിന്നെ പ്രകീര്‍ത്തിക്കുന്ന നാവുകളാക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ വിനയമുള്ളവരുടെ ഹൃദയങ്ങളാക്കേണമേ. ഞങ്ങളുടെ ശരീരങ്ങളെ വഴിപ്പെടുന്നവരുടെ ശരീരമാക്കേണമേ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭക്തിയുള്ളവരുടെ പ്രവര്‍ത്തനങ്ങളാക്കേണമേ. നിന്നെ ഓര്‍ക്കാത്ത അശ്രദ്ധക്കാരുടെ ഉറക്കത്തില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തേണമേ. സത്യവിശ്വാസികളുടെയും സജ്ജനങ്ങളുടെയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാരും മുന്‍ഗാമികളുമായ സത്യവിശ്വാസികള്‍ക്കും മാപ്പു നല്‍കേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് പോരുണ്ടാക്കരുതേ, അല്ലാഹുവേ, നീ കരുണാനിധിയും കാരുണ്യവാനുമാണെന്ന കാര്യം സുനിശ്ചിതമാണ്.

ളുഹ്റിനുള്ള ദുആ

اَللَّهُمَّ اكْتُبْ لِكُلِّ وَاحِدٍ مِنَّا بَرَاءةً مِّنَ النَّارِ،وأمَانًا مِنَ الْعَذَابِ،وَخَلَاصًا مِنْ الْحِسَابِ ،وَجَوَازًاعَلَى الصِّرَاطِ وَنَصِيبًامِنَ الْجَنَّةِ،وَالْفَوْزَبِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ.
അല്ലാഹുമ്മക്തുബ് ലികുല്ലി വാഹിദിന്‍മ്മിന്നാബറാ അത്തന്‍ മിനന്നാരി വഅമാനന്‍ മിനല്‍ അദാബി വഖലാസ്വന്‍മിനല്‍ ഹിസാബി വജവാസന്‍ അലസ്സ്വിറാത്വി വനസ്വീബന്‍മിനല്‍ ജന്നത്തി വല്‍ഫൌസബില്‍ ജന്നത്തിവന്ന ജാത്ത മിനന്നാര്‍.

അര്‍ത്ഥം:- അല്ലാഹുവേ, ഞങ്ങളില്‍ നിന്നു എല്ലാവര്‍ക്കും നരകമോചനവും ശിക്ഷകളില്‍ നിന്നുള്ള രക്ഷയും, വിസ്താരത്തില്‍ നിന്നുള്ള മോക്ഷവും, സ്വിറാത്ത് വേഗം വിട്ടു കടക്കാനുള്ള ഭാഗ്യവും, സ്വര്‍ഗ്ഗം ലഭിക്കാനുള്ള ഭാഗ്യവും, സ്വര്‍ഗ്ഗം കൊണ്ടുള്ള വിജയവും, നരകമുക്തിയും രേഖപ്പെടുത്തേണമേ.


അസറിനുള്ള ദുആ

اَللَّهُمَّ إِناَّ نَسْئأَلُكَ سَلَامَةً فِي الدِّينِ وَعَافِيةً فِي الْجَسَدِ،وَزِيَاَدةً فِي الْعِلْمِ وَ بَركَةً فِي الْرِّزْقِ وِصِحَّةً فِي الْجِسْمِ،إِلَهَنَا ارْزُقْنَا تَوْبَةً قَبْلَ الْمَوْتِ وَرَاحَةً عِنْدَ الْمَوْتِ  وَمَغْفِرَةً بَعْدَ الْمَوْتِ،يَا سَاِمعَ كُلِّ صَوْتٍ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ،اَللَّهُمَّ ارْحَمْ عَلَيْنَا بِإِلْإِيمَانِ عِنْدَ الْمَوْتِ،رَبَّنَا اغْفِرْلَنَا وَلِإخْوَانِنَا الَّذِينَ سَبَقُونَا بِإِلْإِيمَانِ،وَلَا تَجْعَلْ فِي قُلُوبِنَا غِلًّا ِللَّذِينَ آمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

അല്ലാഹുമ്മ ഇന്നീ അസ്അലുക സലാമത്തന്‍ ഫിദ്ദീ നിവആഫിയത്തന്‍ ഫില്‍ ജസദി വസിയാദത്തന്‍ ഫില്‍ ഇല്‍മി വബറകത്തന്‍ ഫിര്‍റിസ്ഖി വസ്വിഹ്ഹത്തന്‍ ഫില്‍ ജിസ്മി ഇലാഹീ തൌബത്തന്‍ ഖബ്ലല്‍ മൌത്തി വറഹത്തന്‍ ഇന്‍തല്‍ മൌത്തി വമഅ്ഫിറത്തന്‍ ബഅ്ദല്‍ മൌത്തി യാസാമി അകുല്ലി സൌത്തിന്‍ ഹവ്വിന്‍ അലയ്നാ സഖറാത്തില്‍ മൌത്ത്. അല്ലാഹു മര്‍ഹം അലൈനാ ബില്‍ ഈമാനി, ഇന്‍ദല്‍ മൌത്തി റബ്ബനഗ്ഫിര്‍ലനാ വലിഇഖ്വാനിനല്ലദീന സബഖൂനാ ബില്‍ ഈമാന്‍ വലാതജ്അല്‍ഫീഖുലുബിനാ ഗ്വില്ലന്‍ ലില്ലദീന ആമനു റബ്ബനാ ഇന്നക്കറ ഊഫുര്‍ റഹീം.

അര്‍ത്ഥം:- അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു, ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിലുള്ള വര്‍ദ്ധനവും ഭക്ഷണത്തില്‍ ബര്‍ക്കത്തും ശരീരോഗ്യവും. നാഥാ, മരിക്കുന്നതിനു മുമ്പ് തൌബ ചെയ്യാനും മരണസമയത്ത് സംതൃപ്തിയോടെ മരിക്കാനും മരണശേഷം മഗ്വ്ഫിറത്തു നല്‍കുവാനും എന്നെ നീ തുണക്കണമേ. എല്ലാ ശബ്ദങ്ങളും  കേള്‍ക്കുന്നവനെ മരണവേളയില്‍ സകറാത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, മരിക്കുമ്പോള്‍ ഈമാന്‍ കിട്ടി മരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുന്‍ഗാമികളായ മുഅ്മിനുകള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോടുള്ള അസൂയയെ ഉണ്ടാക്കരുതെ. രക്ഷിതാവേ, നീ പരമകാരുണികനും കരുണാനിധിയുമാണ്.

മഗ്രിബിനു പ്രത്യേകമുള്ള ദുആ

اَللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ وَلَا تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ،اَللَّهُمَّ لَاتُؤَاخِذْنَا بِسُوءِ أَعْمَالِنَا،وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَخَافُكَ وَلَا يَرْحَمُنَا،وَكُفَّ أَيْدِيَ الْكَافِرِينَ عَنَّا يَا خَفِيَّ الْأَلْطَافِ،ونَجِّنَا مِمَّا نَخَافُ، اَللَّهُمَّ يَا غَنِيُّ يَا حَمِيدُ  يَا مُبْدِئُ يَا رَحِيمُ  يَا وَدُودُ،أَغْنِنَا بِحَلَالِكَ عَنْ حَرَامِكَ وَبِطَاعتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوَاكَ.

അല്ലാഹുമ്മ ലാതഖ്തുല്‍നീബി ഗ്വളബിക വലാതുഹിലി ക്നീ ബി അദാബിക വ ആഫിനീ ഖബ്ല ദാലിക അല്ലാഹുമ്മ ലാ തുആഖിദ്നീ ബി സൂഇ അഅ്മാലീ വലാ തുസല്ലിത് അലയ്യ മന്‍ലായര്‍ഹമുനീ വകുഫ്ഫ ഐദിയല്‍ കാഫിരീന വല്‍ മുനാഫിഖീന വള്ളാലിമീന അന്നീ യാ ഖഫിയ്യല്‍ അല്‍ത്വാഫി വ നജ്ജിനീ മിമ്മാ അഖാഫു അല്ലാഹുമ്മ യാ ഗ്വനിയ്യു യാഹമീദു യാമുബ്ദിഉ യാ മുഈദു യാ റഹീമു യാ വദൂദു അഗ്നിനീ ബിഹലാലിക അന്‍ ഹറാമിക വബിത്വാഅതിക അന്‍ മസ്വിയതിക വബി ഫള്ലിക അമ്മന്‍ സിവാക് റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍.

അര്‍ത്ഥം:- അല്ലാഹുവേ, നിന്റെ കോപം കൊണ്ട് എന്നെ നീ നശിപ്പിക്കരുതേ, നിന്റെ ശിക്ഷ കൊണ്ട് എന്നെ ഹലാക്കാക്കരുതേ. അതിനു മുമ്പ് എന്നെ സുഖത്തിലാക്കേണമേ. അല്ലാഹുവേ, എന്റെ പ്രവര്‍ത്തനത്തിലേ ദൂഷ്യം കൊണ്ട് എന്നെ പിടിച്ചു ശിക്ഷിക്കല്ലെ. എന്നോട് കരുണ കാണിക്കാത്ത വരെ എന്റെ ഭരണകര്‍ത്താക്കളാക്കല്ലെ. അക്രമികളുടെയും കപടന്മാരുടെയും സത്യനിഷേധികളുടെയും കപടന്മാരുടെയും കരങ്ങളില്‍ നിന്നും എന്നെ തട്ടിയകറ്റേണമേ. കരുണാനിധിയായ തമ്പുരാനെ. ഞാന്‍ ഭയപ്പെടുന്നതില്‍ നിന്നും എന്നെ രക്ഷിക്കേണമേ. അല്ലാഹുവേ, അന്യാശ്രയം ആവശ്യമില്ലാത്തവനെ, സ്തുതികള്‍ക്ക് അര്‍ഹനാവയവനേ, സൃഷ്ടാവേ, പുനരുദ്ധാരകനെ, കരുണാനിധിയെ, കൃപകടാക്ഷങ്ങള്‍ ചൊരിയുന്നവനെ, നീ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക വഴി നിരോധിക്കപ്പെട്ടതില്‍ നിന്നും എന്നെ അകറ്റേണമേ. നിനക്കു വഴിപ്പെടുക വഴി നിനക്ക് എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എന്നെ തടയേണമേ. നിന്റെ ഔദാര്യം കൊണ്ട് നിയൊഴികെയുള്ളവരില്‍ നിന്ന് എന്നെ ഐശ്വര്യവാനാക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് രക്ഷതരികയും നരകശിക്ഷയില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ.


ഇശാഇനു പ്രത്യേകമായുള്ള ദുആ

اَللَّهُمَّ احْفَظْنَا فِي ظُلْمَةِ اللَّيْلِ كَمَا حَفِظْتَنَا فِي ضَوْءِ النَّهَارِ،وَاصْرِفْ عَنَّا بَلاَءَ اللَّيْلِ كَمَا صَرَفْتَ عَنَّا بَلَاءَ النَّهَارِ،وَاحْشُرْنَا مَعَ الْأَبْرَارِ،وَاجْعَلْ مُنْقَلَبَنَا إلَى دَارِ الْقَرَارِ،وَنَجِّنَا مِنَ النَّاِر بِحَقِّ النَّبِيِّ المُصْطَفَى الْمُخْتَاِروَاعْفُ عَنَّا يَا غَفَّارُ.
അല്ലാഹുമ്മ ഹ്ഫള്നാഫീളുല്‍മത്തില്ലൈലിക മാഹഫിള് തനാഫീളൌ ഇന്നഹാരി വസ്രിഫ് അന്നാബലാ  അല്ലൈലിക മാസ്വറഫ്ത അന്നാബലാ അന്നഹാര്‍ വഹ്ശുര്‍നാമ അല്‍അബ്റാര്‍ വജ്അല്‍ മുന്‍ഖലബനാ ഇലാ ദാറില്‍ഖറാര്‍ വനജ്ജിനാമിനന്നാരി ബിഹഖ്ഖിന്നയ്യിന്‍ മുഖ്താര്‍ വഅ്ഫു അന്നായാഗ്വഫ്ഫാര്‍ ബിറഹ്മതികയാ അര്‍ഹമറാഹിമീന്‍.

അര്‍ത്ഥം:- പകല്‍ വെളിച്ചത്തില്‍ ഞങ്ങളെ നീ സംരക്ഷിച്ചതു പോലെ, രാത്രിയുടെ ഇരുളില്‍ നിന്നും കാത്തു രക്ഷിക്കേണമേ. പകല്‍സമയത്തെ ആപത്തുകള്‍ ഞങ്ങളില്‍ നിന്നു നീക്കിയതു പോലെ, രാത്രിയിലെ വിപത്തുകളും ഞങ്ങളില്‍ നിന്നു നീക്കേണമേ. ഞങ്ങളെ നല്ലവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ മടക്കം സ്ഥിരമായി സൌഖ്യത്തിന്റെ വീട്ടിലേക്കാക്കേണമേ. നരകത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഉന്നതരായി തിരഞ്ഞെടുക്കപ്പെട്ട നബി(സ)യുടെ ബഹുമതികൊണ്ട് ഞാന്‍ ചോദിക്കുന്നു. എല്ലാവര്‍ക്കും മാപ്പുനല്‍കുന്ന രക്ഷിതാവെ ഞങ്ങള്‍ക്കും സുഖം നല്‍കണമേ. കരുണ ചൊരിയുന്നവരില്‍ വെച്ച് ഏറ്റവും കരുണ ചൊരിയുന്നവനെ നിന്റെ കാരുണ്യം കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ.