മുഹമ്മദ്(സ)

നബി (സ) ഇഷ്ടപ്പെട്ടതും ഒഴിവാക്കിയതും
 1)   (കറിയില്‍ പൊതിര്‍ത്തിയ പത്തിരി), 2) കട്ടിത്തൈരും കാരക്കയും നെയ്യും കൂട്ടിയുണ്ടാക്കിയ ഒരിനം ഭക്ഷണം (ൃക്ളശ്ളിങ), 3) ചുരങ്ങ, 4) തേന്‍, 5) ഹല്‍വാ, 6) കൊറുക്, 7) മുതുകിറച്ചിയും വാരിയിറച്ചിയും, 9) ആടിന്റെ കഴുത്തിലെ മാംസം (ഥബ്റാനി).
ഒഴിവാക്കിയിരുന്നവ:
 വായ വാസനിക്കുന്നതിനാല്‍ വെള്ളുള്ളി,  മനപ്പാടന്‍ (ഏൂ™ീര - ഉള്ളി പോലെ ദുര്‍ഗന്ധമുള്ള ഒരു ചെടി), വലിയ ഉള്ളി എന്നിവ കഴിച്ചിരുന്നില്ലെന്ന് കാണാം (ഥബ്റാനി).
 ബദാം പൊടി ( ഞള്‍പ്പറഏ ന്‍ഷള്‍ിക്കട) കൊണ്ടുവന്നപ്പോള്‍ ഇത് സുഖലോലപരുടെ പാനീയമാണെന്ന് പറഞ്ഞ് ഒഴിവാക്കി (ഇബ്നുസഅ്ദ്, സുബുല്‍ 7:338).
എ ആട്ടിറച്ചിയില്‍ നിന്ന് 7 ഭാഗങ്ങള്‍ ഇഷ്ടമില്ലായിരുന്നുവെന്ന് പല ഹദീസുകളിലും വന്നിട്ടുണ്ട്. 1) പിത്തകോശം (കൈപ് സഞ്ചി), 2) മൂത്രകോശം, 3) ഗര്‍ഭാശയം, 4) ലിംഗഭാഗം, 5) വൃഷ്ണഭാഗം, 6) പിണ്ഡഭാഗം, 7) രക്തം (ഥബ്റാനി).
 കിഡ്നിയും അനിഷ്ടകരമായിരുന്നു (ഇബ്നുസഅ്ദ്).
 ശവം തിന്നുന്ന പക്ഷിമൃഗാദിയുടെ മാംസം വെറുത്തിരുന്നു (സുബുല്‍ 7:338).










                                നബിയുടെ ഉറക്കം
ഇരുട്ടുള്ള വീട്ടില്‍ വിളക്ക് കത്തിച്ച ശേഷമേ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
 വലിയ അശുദ്ധിയുണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുളൂഅ് എടുക്കുകയും ചെയ്യുമായിരുന്നു (ബുഖാരി).
 ഉറങ്ങാനുദ്ദേശിച്ചാല്‍ വുളൂഅ് ചെയ്യുമായിരുന്നു (ഇബ്നുമാജ).
 കിടന്നാല്‍ രണ്ട് കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അഞ്ജനക്കല്ലു കൊണ്ടുള്ള സുറുമ ഇടാറുണ്ടായിരുന്നു (അഹ്മദ്, ഇബ്നുമാജ).
 തങ്ങള്ക്ക്റ ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു (സുബുല്‍ 393).
 വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു പതിവ് (അഹ്മദ്, അബൂദാവൂദ്).
എ മലര്ന്ന്  കിടന്ന് ഒരു കാല്‍ മറ്റേ കാലില്‍ വെച്ചതായും ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുര്മുലദി, നസാഈ, മാലിക്, അഹ്മദ്).
എ കമിഴ്ന്നുകിടന്നിരുന്ന ഒരാളെ കാല്‍ കൊണ്ട് തട്ടിയുണര്ത്തു്കയും നരകത്തിലെ കിടത്തമാണിതെന്ന് പറയുകയും ചെയ്തു (ബുഖാരി).
 ഇശാഇന്റെ മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല (അഹ്മദ്).
 കൂര്ക്കം വലി കേട്ട്, അവിടന്ന് ഉറങ്ങിയതായി ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള്‍ വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി).
എ സൂറത്തുസ്സജ്ദയും സൂറതു തബാറകയും ഓതിയേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ (അഹ്മദ്, തുര്മുിദി).
എ ഉറങ്ങാന്‍ കിടന്നാല്‍ ഫലഖ്, നാസ്, ഇഖ്ലാസ്വ് എന്നീ സൂറത്തുകള്‍ ഓരോ  പ്രാവശ്യം ഓതി, രണ്ടു കൈയിലും ഊതിയിട്ട്  തല മുതല്‍ ശരീരത്തിലെ മുന്ഭാ്ഗം തടവുമായിരുന്നു (ബുഖാരി, മുസ്ലിം, മാലിക്, അഹ്മദ്, അബൂദാവൂദ്, തുര്മു്ദി).
 ഉറങ്ങുമ്പോള്‍ വലതുകൈ വലത്തെ കവിളിന്താംഴെ വെക്കാറുണ്ടായിരുന്നു (അഹ്മദ്, ബുഖാരി, അബൂദാവൂദ്, തുര്മുകദി).
 ഖിബ്ലക്ക് തിരിഞ്ഞായിരുന്നു തങ്ങളുടെ ഉറക്കം (സുബുല്‍ 7:397)
 സുമര്‍, ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ നേരത്ത്ഓതാറുണ്ടായിരുന്നു (തുര്മുവദി).
 ഹദീദ്, ഹശ്ര്‍, സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅ്ലാ എന്നീ 6 സൂറകളും ഓതിയിട്ടല്ലാതെ ഉറങ്ങിയിരുന്നില്ല (അഹ്മദ്, അബൂദാവൂദ്, തുര്മുടദി, നസാഈ).
 സൂറത്തുല്കാുഫിറൂന ഓതിയിട്ടേ കിടക്കാറുണ്ടായിരുന്നുള്ളൂ (ഥബ്റാനി).
 കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യണമെന്ന് തങ്ങള്‍ കല്പി്ച്ചിരുന്നു (തുര്മുിദി). പാത്രം മൂടിവെക്കണമെന്നും കാണാം (തുര്മുരദി).








ശരീരപ്രകൃതി
നബിയുടെ കവിള്‍, മൂക്ക്, പുറം, വായ, പല്ല്, ഉമിനീരിന്റെ സുഗന്ധം
•  നേരിയതും നീണ്ടതും മധ്യഭാഗം ഉയര്‍ന്നതുമായിരുന്നു അവിടത്തെ മൂക്ക് (തുര്‍മുദി, ശര്‍ഹുശ്ശമാഇല്‍ 1:44).
•   അവിടത്തെ കവിളുകള്‍ ഉയര്‍ന്നതോ മുഴച്ചുനില്‍ക്കുന്നതോ ആയിരുന്നില്ല. പ്രത്യുത മാംസം കുറഞ്ഞ് തൊലി നേര്‍ത്തതും വെളുത്തതുമായിരുന്നു.
വായ, പല്ല്, ഉമിനീരിന്റെ സുഗന്ധം:
•   നബി (സ) യുടെ പല്ലുകള്‍ ചെപ്പിലടക്കപ്പെട്ട മുത്ത് പോലെയായിരുന്നുവെന്ന് ഇമാം ബൂസ്വീരി(റ) ബുര്‍ദയില്‍ പറയുന്നുണ്ട്.
•             തിളങ്ങുന്ന, വെളുത്ത, മൂര്‍ച്ചയുള്ള പല്ലുകളായിരുന്നു നബി (സ) യുടേത് (തുര്‍മുദി, ശറഹുശ്ശമാഇല്‍ 1:45).
•             അവിടുന്ന് വായ വിശാലതയുള്ളവരായിരുന്നു (മുസ്ലിം-കിതാബുല്‍ഫളാഇല്‍, മുസ്നദ് അഹ്മദ് 5:97).
•             അനസ്(റ) പറയുന്നു: അവിടത്തേക്കാള്‍ സുഗന്ധമുള്ളതായി ഞാനൊരു വായയും വാസനിച്ചിട്ടില്ല (ഥബഖാതുബ്നു സഅ്ദ് 1:123).
•   നബി (സ) തങ്ങള്‍ ഒരു ബക്കറ്റില്‍ തുപ്പി. അത് ഒരു കിണറ്റിലേക്ക് ഒഴിച്ചപ്പോള്‍ അതില്‍ കസ്തൂരിയുടെ ഗന്ധം വ്യാപിച്ചു (മുസ്നദ് അഹ്മദ് 4:316, ഇബ്നുമാജ-കിതാബുത്ത്വഹാറ).
•    അനസ്(റ) പറയുന്നു: നബി (സ) ഞങ്ങളുടെ കിണറ്റില്‍ തുപ്പി. അതിനു ശേഷം ആ കിണറ്റിലെ വെള്ളത്തേക്കാള്‍ രുചികരമായി മറ്റൊരു കിണര്‍ മദീനയിലുണ്ടായിരുന്നില്ല (അബൂനഈം, ഖസ്വാഇസ്വുല്‍കുബ്റാ 1:153).
•   ഉത്ബതുബ്നുഫര്‍ഖദ്(റ) പറയുന്നു: നബി (സ) തന്റെ കൈയില്‍ തുപ്പി എന്റെ ശരീരത്തില്‍ തടവി. അപ്പോള്‍ ഞാന്‍ ജനങ്ങളില്‍ ഏറ്റവും സുഗന്ധമുള്ളവനായി (ബുഖാരി,ഥബ്റാനി, മജ്മഉസ്സവാഇദ് 8:282).
•             ദാഹിച്ചുവലഞ്ഞ ഹസന്‍(റ)വിന് നബി (സ) തന്റെ ഉമിനീര് നല്‍കി. അപ്പോള്‍ അദ്ദേഹത്തിന് ദാഹശമനമുണ്ടായി (ഇബ്നുഅസാകിര്‍, ഖസ്വാഇസ്വുല്‍കുബ്റാ 1:155).
കഴുത്ത്, തോള്‍:
• അവിടത്തെ കഴുത്ത് നീണ്ടതും വെള്ളി പോലെ തെളിഞ്ഞതുമായിരുന്നു (തുര്‍മുദി).
•    അവ വെള്ളിക്കിണ്ടി പോലെ ആയിരുന്നുവെന്ന് ഉമര്‍(റ) പറയുന്നുണ്ട് (തഹ്ദീദുബ്നു അസാകിര്‍ 1:317).
•  നബി (സ) യുടെ ഇരുതോളുകള്‍ നീളമുള്ളതായിരുന്നു (ബുഖാരി, മുസ്ലിം, തുര്‍മുദി).
•     അവിടത്തെ തോള്‍ എനിക്ക് ചന്ദ്രനെപ്പോലെ തോന്നിയെന്ന് അനസ്(റ) പ്രസ്താവിച്ചു (അബുല്‍ഹസന്‍).




നബിയുടെ താടിയും മുടിയും
•   അവിടത്തെ താടി സമൃദ്ധവും കറുത്തതുമായിരുന്നു.
•  സമൃദ്ധമായ വട്ടത്താടിയായിരുന്നു അവിടത്തേത് (തുര്‍മുദി).
നബി (സ)  മുടി കറുപ്പിച്ചിരുന്നില്ല:
•   നബി (സ) യുടെ മുന്‍ഭാഗത്തെ വെളുപ്പും താടിയിലെ കറുപ്പും കൂടിച്ചേരുമായിരുന്നു. എണ്ണ തേച്ചാല്‍ അത് ഗുപ്തമാകും; ഇല്ലെങ്കില്‍ വ്യക്തമാകും (മുസ്ലിം).
• ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിരോമം പ്രത്യക്ഷമായതായിരുന്നു. അതിന്റെ ഇരുപാര്‍ശ്വങ്ങള്‍ മുത്തുപോലെ വെളുത്തതായിരുന്നു.
•   അവിടത്തെ ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിക്ക് നര ബാധിച്ചിരുന്നു (ബുഖാരി).
•   തലയിലും മുടിയിലും പതിനേഴോ പതിനെട്ടോ വെളുത്ത മുടിയേ ഉണ്ടായിരുന്നുള്ളൂ എന്ന് അനസ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
•    ഖാലിദ്(റ) തന്റെ പടത്തൊപ്പിക്കുള്ളില്‍ നബി (സ) യുടെ മുടി വെച്ചതിനു ശേഷം ഒരൊറ്റ യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല (സഈദുബ്നു മന്‍സ്വൂര്‍).
•    താടിരോമവും തലമുടിയും നല്ലവണ്ണം കറുത്തതായിരുന്നു.
•   ഉസ്മാനുബ്നുഅബ്ദില്ലാഹ്(റ) പറയുന്നു: എന്റെ ബന്ധുക്കള്‍ ഉമ്മസലമ(റ)യുടെ അടുത്തേക്ക് ഒരു വെള്ളപ്പാത്രവുമായി എന്നെ അയച്ചു. അപ്പോള്‍ ഉമ്മുസലമ(റ) നബി (സ) യുടെ മുടിയുള്ള ഒരു വെള്ളപ്പാത്രം കൊണ്ടുവന്നു. ഞാനാ മുടി ചെമന്നതായി കണ്ടു (ബുഖാരി 4:33).
•   നാല് പ്രാവശ്യമേ അവിടന്ന് തല മുണ്ഡനം ചെയ്തിട്ടുള്ളൂ (ഇബ്നുഖയ്യിം, സാദുല്‍മആദ്
നബിയുടെ നെഞ്ച്, വയറ്:
• അവിടത്തെ വയറും നെഞ്ചും സമമായിരുന്നു. വയറുന്തിയതായിരുന്നില്ല. നെഞ്ച് വിശാലമായിരുന്നു. വയറിന് മൂന്ന് ചുരുളുണ്ടായിരുന്നു. ഒന്ന് അരയുടുപ്പില്‍ മറയും. മറ്റു രണ്ടെണ്ണം പ്രത്യക്ഷമാകും (സുബുല്‍ഹുദാ വര്‍റശാദ് 2:76).
•             നബി (സ) യുടെ കഴുത്തിന്റെ അടിഭാഗം മുതല്‍ പൊക്കിള്‍ വരെ നേരിയ മുടിയുണ്ടായിരുന്നു. മുലകളില്‍ മുടിയുണ്ടായിരുന്നില്ല (സുബുല്‍ 2:77, ഥബഖാതുബ്നു സഅ്ദ് 1:410).
•             അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: അവിടത്തെ ഊര വെളുത്തതായിരുന്നു (താരീഖുബ്നു അസാകിര്‍ 1:319).
നെഞ്ച് പിളര്‍ക്കപ്പെട്ടത്:
• നബി (സ) യുടെ നെഞ്ച് പിളര്‍ക്കല്‍ നാല് പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
• 1) ചെറുപ്പകാലത്ത് ബനൂസഅ്ദ് ഗോത്രമൊന്നിച്ച് താമസിക്കവെ  നബി (സ) യും സഹോദരനും (ളംറത്ത്) ആട് മേക്കാന്‍ പോയപ്പോള്‍ പക്ഷിരൂപത്തില്‍ രണ്ട് മലക്കുകള്‍ വന്ന് നെഞ്ച് പിളര്‍ത്തി മഞ്ഞുവെള്ളം കൊണ്ടും തണുത്ത വെള്ളം കൊണ്ടും കഴുകി തല്‍സ്ഥാനം തുന്നിച്ചേര്‍ത്തു (ഹാകിം, ദാരിമി, അഹ്മദ്).
•  2) 12-ാം വയസ്സില്‍. നബി (സ) ഒരു മരുഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ ഹൃദയം കീറി അതില്‍ അനുഗ്രഹവും കാരുണ്യവും നിറച്ചു (ഇമാം അഹ്മദ്).
•      3) പ്രവാചക നിയോഗ സമയത്ത് നെഞ്ച് കീറി സംസം കൊണ്ട് കഴുകി (അബൂദാവൂദ് ത്വയാലിസി, ബൈഹഖി-ദലാഇലുന്നുബുവ്വ 171).
•       4) ആകാശാരോഹണത്തിന്റെ (ഇസ്റാഅ്) രാവില്‍ (മുസ്ലിം-കിതാബുല്‍ ഇസ്രാഅ്, മുസ്നദ് അഹ്മദ് 4:208).
• ഈ സമയത്ത് നബി (സ) ക്ക് വേദന അനുഭവപ്പെട്ടിരുന്നുവെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്.
• പിളര്‍ക്കല്‍ ആയുധം മുഖേനയായിരുന്നു എന്നാണ് പ്രബലപക്ഷം. 



മുഹമ്മദ് നബിയുടെ പുറം; നുബുവ്വത്തിന്റെ അടയാളം:
•  അവിടത്തെ പുറം വെള്ളിക്കട്ടിയെപ്പോലെയായിരുന്നു (മുസ്നദ് അഹ്മദ് 5:380).
• അവിടത്തെ പുറത്തെ നുബുവ്വത്തിന്റെ അടയാളത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. 1) സാഇബുബ്നു യസീദ്(റ)വിന്റെ ഹദീസില്‍ അത് മണിയറയില്‍ തൂക്കിയിടുന്ന വിരിയിലെ ബട്ടണ്‍ പോലെയായിരുന്നുവെന്ന് കാണാം(ബുഖാരി, മുസ്ലിം). 2) മുഷ്ടിയെപ്പോലെയായിരുന്നു (മുസ്ലിം). 3) പ്രാവിന്റെ മുട്ട പോലെയായിരുന്നു (മുസ്ലിം, ബൈഹഖി). 4) ഉമര്‍(റ)വിന്റെ ഹദീസില്‍ 'ഒരുമിച്ചുകൂടിയ മുടി പോലെയായിരുന്നു') (അഹ്മദ്, തുര്‍മുദി, ഹാകിം). 5) അത് തള്ളി നില്‍ക്കുന്ന ഇറച്ചിക്കഷ്ണമായിരുന്നു. 6) തോക്കിന്റെ തിര പോലെയായിരുന്നു. 7) ആപ്പിള്‍ പോലെയായിരുന്നു. 8) കൊമ്പുവെച്ച അടയാളം പോലെയായിരുന്നു. (മ്പിŽൃ‘ുബ്ളഭറഏ ™ിഗഇƒര) 9) മഞ്ഞയും കറുപ്പും ചേര്‍ന്ന മറുക് പോലെയായിരുന്നു. (കി™ൃത്തക്കേŸറഏ ത്ഭഋഏ †ു™ൃക്കസ്സിഖ അഏഛള്‍ിക്കട ‡ലƒക്കžര) 10) തിളങ്ങുന്ന വസ്തു പോലെയായിരുന്നു. 11) പ്രാവിന്റെ കാഷ്ഠം പോലെയായിരുന്നു.  12) ആഇശ(റ) പറയുന്നു: കറുപ്പ് ചേര്‍ന്ന ചെറിയ അത്തിക്കായ പോലെയായിരുന്നു. സീല്‍ ചെയ്യപ്പെടുന്ന വസ്തു പോലെയായിരുന്നു.(സുബുല്‍ 2:63-68)
• നുബുവ്വത്തിന്റെ അടയാളം വലത്തെ തോളെല്ലിന്റെ അടുത്തായിരുന്നു (മുസ്ലിം).
• പിശാചിന്റെ ദുര്‍വിചാരങ്ങളില്‍ നിന്നൊരു സംരക്ഷണമാണ് അതിന്റെ പിന്നിലെ യുക്തിയെന്ന് സുഹൈല്‍(റ) പറയുന്നു.
•  പ്രവാചകമുദ്ര, പ്രസവിക്കപ്പെട്ടപ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നും ഇല്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇത് നമ്മുടെ നബി (സ) യുടെ മാത്രം പ്രത്യേകതയാണെന്നും പ്രവാചകത്വ പരിസമാപ്തിയുടെ അടയാളമാണെന്നും ബുര്‍ഹാനുദ്ദീന്‍(റ) അഭിപ്രായപ്പെടുന്നു (സുബുല്‍ 2:70)
•  അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: അത് ചന്ദ്രവൃത്താകൃതിയിലും ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് എഴുതപ്പെട്ടതും ആയിരുന്നു.
• തിരുനബി (സ) യുടെ വഫാത്ത് സമയത്ത് അത് ഉയര്‍ത്തപ്പെട്ടിരുന്നു എന്നൊരു അഭിപ്രായമുണ്ട് (സുബുല്‍ 2:73).


വിശുദ്ധ മക്ക: ശ്രേഷ്ഠത, ചരിത്രം
കഅ്ബ
 ജനങ്ങള്ക്ക്ു വേണ്ടി സൃഷ്ടിച്ച ആദ്യ പള്ളി മക്കയിലുള്ളതാകുന്നു (ഖുര്ആയന്‍).
 ഇബ്നു മുന്ദികറില്‍ നിന്നും നിവേദനം: കെട്ടിടങ്ങള്‍ കഅ്ബക്കു മുമ്പും ഉണ്ടായിരുന്നു. പക്ഷേ, ആരാധനക്ക് വേണ്ടി നിര്മികക്കപ്പെട്ട ആദ്യ പള്ളി കഅ്ബയാകുന്നു.
 ഭൂമി സൃഷ്ടിക്കപ്പെടും മുമ്പ് നാല്പളത് വര്ഷകത്തോളം കഅ്ബ വെള്ളത്തിലെ ചെണ്ടി പോലെ കിടന്നു. അവിടെ നിന്നാണ് ഭൂമി പരത്തപ്പെട്ടത്.
(അസ്റാഖിയുടെ അഖ്ബാറു മക്ക 1/1)

 അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ഭൂമിക്കും 2000 വര്ഷം് മുമ്പ് കഅ്ബ സൃഷ്ടിക്കപ്പെട്ടു. വെള്ളത്തില്‍ ഒരു ചതുപ്പ് നിലം പോലെയായിരുന്നു കഅ്ബ. അതിനു മുകളില്‍ അല്ലാഹുവിന് തസ്ബീഹ് ചൊല്ലി രണ്ട് മലക്കുകളുണ്ടായിരുന്നു. അല്ലാഹു ഭൂമിയെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അവിടെ നിന്നും ഭൂമിയെ പരത്താന്‍ തുടങ്ങി . അങ്ങനെ കഅ്ബ ഭൂമിക്ക് നടുവിലായി. 

 ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പ്, അര്ശ്െ വെള്ളത്തിലായിരിക്കെ അല്ലാഹു ഒരു കാറ്റിനെ അയച്ചു. കാറ്റ് വെള്ളത്തില്‍ വന്ന് തട്ടി. ആ ഭാഗത്ത് നിന്നും വെള്ളം മാറിനില്ക്കു കയും ചതുപ്പുനിലം പ്രത്യക്ഷപ്പെടുകയും ചെയ്തു. അത് ഒരു ഖുബ്ബ പോലെയുണ്ടായിരുന്നു. അനന്തരം അല്ലാഹു അതിന്റെ താഴെ നിന്ന് ഭൂമിയെ പരത്താന്‍ തുടങ്ങുകയും ശേഷം പര്വനതങ്ങള്‍ കൊണ്ട് ആണിയടിക്കുകയും ചെയ്തു. ആദ്യ പര്വ തം അബൂ ഖുബൈസ് ആയിരുന്നു. അതിനാല്‍ മക്ക ഉമ്മുല്‍ ഖുറാ (ഭൂഹൃദയം) എന്നറിയപ്പെടുന്നു. (അഖ്ബാറു മക്ക 1/216)

 വഹബുബ്നു മുനബ്ബിഹി(റ)ല്‍ നിന്ന് നിവേദനം: ആദം നബിയോടൊപ്പം കഅ്ബയെയും അല്ലാഹു ഭൂമിയിലേക്കിറക്കി. ഇന്ത്യയില്‍ ഇറങ്ങിയ ആദം നബിയുടെ തല ആകാശത്തോളം ഉയര്ന്നും  കാലുകള്‍ ഭൂമിയിലുമായിരുന്നു. മലക്കുകള്‍ നബിയെ ഭയന്നത് മൂലം അവരുടെ ഉയരം അറുപത് മുഴമായി ചുരുങ്ങി. മലക്കുകളുടെ സംസാരം കേള്ക്കാ മായിരുന്ന നബിക്ക് അത് നഷ്ടപ്പെട്ടപ്പോള്‍ ദുഃഖം തോന്നുകയും അല്ലാഹുവിനോട് പ്രാര്ത്ഥി്ക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു: 'ആദം, അര്ശിോനെ ചുറ്റുകയും അവിടെ നിസ്കരിക്കുകയും ചെയ്യുന്നത് പോലോത്ത ഒരു കെട്ടിടം ഭൂമിയിലുണ്ട്, അവിടേക്ക് പോവുക'. ആദം നബി അങ്ങോട്ട് യാത്രയായി. വളരെ വേഗം അവിടെയെത്തി. 
 സ്വര്ഗു ഭ്രഷ്ടനാക്കപ്പെട്ട ആദം നബി(അ) വളരെയധികം ദുഃഖിച്ചിരുന്നു. മലക്കുകള്‍ പോലും നബിയുടെ ദുഃഖം കണ്ട് ദുഃഖിച്ചുപോയി. അതിനാല്‍ സ്വര്ഗിത്തില്‍ നിന്നുള്ള ചുവന്നൊരു മാണിക്യത്തമ്പ് അല്ലാഹു നബിക്കിറക്കിക്കൊടുത്തു. സ്വര്ഗ് വിളക്കുകള്‍ മൂന്നെണ്ണം. സ്വര്ഗൊത്തിലെ പ്രകാശം കൊണ്ട് ആ കൂടാരത്തില്‍ പ്രകാശിച്ചിരുന്നു. വെളുത്തൊരു മാണിക്യ റുക്നും അതോടൊപ്പം ഇറക്കി. ഇത് നബിയുടെ ഇരിപ്പിടമായിരുന്നു. ഭൂമിയിലുണ്ടായിരുന്ന ജിന്ന് പിശാചുകള്‍ അടുക്കാതിരിക്കാന്‍ വേണ്ടി മലക്കുകള്‍ ഇവയെ സംരക്ഷിച്ചു പോന്നു. ഹറമില്‍ ഒരൊറ്റ സ്വഫ്ഫായിട്ടായിരുന്നു മലക്കുകള്‍ നിന്നിരുന്നത്.  ഇണയെ കാണാനാഗ്രഹിക്കുമ്പോള്‍ ആദം നബി ഹറമില്‍ നിന്നും പുറത്തുകടക്കുമായിരുന്നു. ആദം നബി വഫാതായപ്പോള്‍ കൂടാരത്തെ അല്ലാഹു ഉയര്ത്തി . (അഖ്ബാറു മക്ക 1/6)
 ഭൂമിയില്‍ നിന്നാദ്യമായി അല്ലാഹു സൃഷ്ടിച്ചത് കഅ്ബയാണ്. അതിന്റെ തൂണുകള്‍ ഏഴാം ഭൂമിയിലായിരുന്നു(അഖ്ബാറു മക്ക 1.1)